കീമില്‍ സര്‍ക്കാരിന്റെ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്‌നം. കീം പ്രവേശന നടപടികൾ തടസപ്പെടുത്തില്ലെന്ന് സുപ്രീംകോടതി. ഹർജി നാളത്തേക്ക് മാറ്റി

വിഷയം തത്വത്തിൽ കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി റാങ്ക് പട്ടിക റദ്ദാക്കുകയോ പ്രവേശന നടപടികൾ തടസപ്പെടുത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞു. 

New Update
supremecourt

ന്യൂഡല്‍ഹി: കീമില്‍ സര്‍ക്കാരിന്റെ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്‌നമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമോ എന്ന് പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

Advertisment

കീം റാങ്ക് പട്ടികക്കായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന മാറ്റം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 


കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ ഹര്‍ജിയുമാണ് പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.


വിഷയം തത്വത്തിൽ കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി റാങ്ക് പട്ടിക റദ്ദാക്കുകയോ പ്രവേശന നടപടികൾ തടസപ്പെടുത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞു. 

പ്രോസ്‌പെക്ടസ് പ്രഖ്യാപിച്ചാല്‍ അത് പാലിക്കേണ്ടേ എന്ന് വിദ്യാര്‍ഥികളുടെ വാദത്തിനിടെ സുപ്രീം കോടതി ചോദ്യമുയര്‍ത്തുകയും ചെയ്തു.


കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. 


വലിയ പ്രതിസന്ധി നേരിടുന്നുവെന്നും കീമില്‍ കാലങ്ങളായി തുടരുന്ന അനീതിയില്‍ മാറ്റം കൊണ്ടുവരണമെന്നും കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ വാദിച്ചു. 

പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനമെടുക്കില്ല എന്നും കോടതി വ്യക്തമാക്കി. 

Advertisment