നിലമ്പൂര്‍: പിവി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്.
പി.വി. അൻവറുമായുള്ള കൂടിക്കാഴ്ച പാർട്ടിയുടെ നിർദേശപ്രകാരമല്ല.
പിണറായിസത്തിനെതിരെ സംസാരിക്കുന്ന ആളെന്ന നിലയിലാണ് അൻവറിനെ കണ്ടത് .
പിണറായിസത്തിനെതിരെ പോരാടണമെങ്കിൽ യുഡിഎഫ് ജയിക്കണം.
അതുകൊണ്ട് വൈകാരികമായി തീരുമാനം എടുക്കരുതെന്ന് പറഞ്ഞു.അൻവറിനെ പോലെ പിണറായിസത്തിൻ്റെ ഇരയാണ് താനും .അതുകൊണ്ട് മാത്രം കൂടിക്കാഴ്ച നടത്തി.
കൂടികാഴ്ച നടത്തുമ്പോൾ സിപിഎം നേതാക്കൾക്ക് എന്താണിത്ര ആശങ്ക?അവർ 9 കൊല്ലം കൊണ്ടു നടന്നത് കൂടിക്കാഴ്ചയ്ക്ക് കൊള്ളാത്ത ആളെയാണോ?
തോൽവി ഭയക്കുന്നത് സിപിഎമ്മാണ് കോൺഗ്രസിന് ഒരു ഭയവുമിലെലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു