പതിറ്റാണ്ടുകളായി തുടരുന്ന ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച. ഇതിന്‍റെ ഭാഗമായി ആഗോള സുറിയാനി ഓർത്തഡോക്സ് സഭാ തലവൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഇന്ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും

ട്വന്‍റി 20 എൻഡിഎ. മുന്നണിയിലേക്ക് വന്നതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കരസഭാ തർക്കത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നത്. ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം. ജേക്കബ് ചർച്ചകൾ‌ക്ക് മുന്‍കൈ എടുത്തതായാണ് റിപ്പോർ‌ട്ടുകൾ

New Update
malamnkara

ന്യൂഡൽഹി: പതിറ്റാണ്ടുകളായി തുടരുന്ന ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച. 

Advertisment

ഇതിന്‍റെ ഭാഗമായി ആഗോള സുറിയാനി ഓർത്തഡോക്സ് സഭാ തലവൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഇന്ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. 

ട്വന്‍റി 20 എൻഡിഎ. മുന്നണിയിലേക്ക് വന്നതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കരസഭാ തർക്കത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നത്.

ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം. ജേക്കബ് ചർച്ചകൾ‌ക്ക് മുന്‍കൈ എടുത്തതായാണ് റിപ്പോർ‌ട്ടുകൾ. 


മലങ്കര സഭയിലെ രണ്ട് വിഭാഗങ്ങളായ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ പള്ളികളുടെ ഭരണാധികാരത്തെച്ചൊല്ലി നിലനിൽക്കുന്ന തർക്കമാണിത്. 

അന്ത്യോക്യൻ പാത്രിയർക്കീസ് ബാവയ്ക്ക് മലങ്കര സഭയുടെ മേൽ ആത്മീയ അധികാരം മാത്രമേയുള്ളൂ എന്നും ഭരണപരമായ അധികാരം കേരളത്തിലെ കാതോലിക്കാ ബാവയ്ക്ക് ആണെന്നുമാണ് ഓർത്തഡോക്സ് പക്ഷത്തിന്‍റെ നിലപാട്.

എന്നാൽ പാത്രിയർക്കീസ് ബാവയ്ക്കാണ് പരമാധികാരമെന്ന് യാക്കോബായ വിഭാഗം വിശ്വസിക്കുന്നു. 

സഭയുടെ ഭരണം 1934-ൽ ഉണ്ടാക്കിയ ഭരണഘടന അനുസരിച്ചായിരിക്കണമെന്ന് കോടതികൾ വിധിച്ചിട്ടുണ്ട്.

2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി പ്രകാരം മലങ്കര സഭയിലെ എല്ലാ പള്ളികളും 1934-ലെ ഭരണഘടന പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് കീഴിൽ ഭരിക്കപ്പെടണം.

ഇതോടെ യാക്കോബായ വിഭാഗത്തിന് തങ്ങൾ പാരമ്പര്യമായി ആരാധന നടത്തിയിരുന്ന പല പള്ളികളിലും അവകാശം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി.

വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ഇത് വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനൊപ്പം തന്നെ യാക്കോബായ വിഭാഗത്തിന്‍റെ ആശങ്കകൾ പരിഹരിക്കാനുള്ള ഒരു 'മധ്യസ്ഥ' നീക്കമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നത്.

ഇസ്രായേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് പ്രധാനമന്ത്രി പാത്രിയർക്കീസ് ബാവയ്ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം, സെമിത്തേരി അവകാശം തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ ഉറപ്പ് തേടാനാണ് യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം.

Advertisment