/sathyam/media/media_files/2025/10/06/george-joseph-thopan-2025-10-06-20-21-18.jpg)
പാലാ: കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായ
വെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു.
ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു. തോപ്പിൽ പരേതരായ ജോസഫ്- ശോശാമ്മ ദമ്പതിമാരുടെ മകനാണ്. കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാദ്ധ്യാപകനായിരുന്നു.
മൃതദേഹം നാളെ (ചൊവ്വാഴ്ച) വൈകിട്ട് വെള്ളിയപ്പളളിയിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം 8 ന് ബുധനാഴ്ച രാവിലെ 10ന് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ.
ഭാര്യ:ജെസ്സി നിലമ്പൂർ പുന്നക്കൽ കുടുംബാംഗമാണ്.
മക്കൾ: ഗീതു (ജർമനി), നവീൻ (അയർലൻറ്), നീതു (ബോർഡർ ഇന്ത്യൻ ഫോറസ്ററ് സർവീസ് (ബംഗാൾ). മരുമക്കൾ: നിഖിൽ, ഗ്രീഷ്മ, ആഷിഷ്.
'തേപ്പൻസ് ഓർച്ചാഡ്' എന്ന പേരിൽ കാന്തല്ലൂരിൽ ആപ്പിൾ ഉൾപ്പെടെ വിവിധങ്ങളും അപൂർവ്വങ്ങളുമായ പഴവർഗങ്ങളുടെയും പൂക്കളുടെയും കൃഷിത്തോട്ടം നടത്തിയിരുന്ന പ്രകൃതി സ്നേഹിയും കർഷകനുമായിരുന്നു ജോർജെന്നെ നാട്ടുകാരുടെയും, കൂട്ടുകാരുടെയും "കളിമാഷ്".
നിരവധി വിനോദ സഞ്ചാരികൾ ഈ തോട്ടം കാണാൻ എത്താറുണ്ട്.
പ്രശസ്ത നീന്തൽ പരിശീലകരായ സിറിയക് ജെ.തോപ്പിൽ (റിട്ട.ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ),ടി.ജെ.തോമസ് (റിട്ട. എം.ജി.യൂണിവേഴ്സിറ്റി നീന്തൽ പരിശീലകൻ), ജോയി ജോസഫ് തോപ്പൻ (റിട്ട. നീന്തൽ പരിശീലകൻ നെയ്‌വേലി ലിഗ്നേറ്റ് കോർപ്പറേഷൻ ), ടി.ജെ. ജേക്കബ് (റിട്ട. ഡി ഐ ജി. ( സി ആർ പി എഫ്), മാത്യു ജോസഫ് (ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ കോട്ടയം റെയിൽവേ സ്റ്റേഷൻ) എന്നിവർ സഹോദരങ്ങളാണ്.