മരുമകന്റെ വെട്ടേറ്റ് ഭാര്യാ മാതാവും സഹോദരിയും ആശുപത്രിയില്‍. വെട്ടിയത് കണ്ണൂര്‍ സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍. അക്രമിയെ കസ്റ്റഡിലെടുത്ത് പോലീസ്

സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം സഹോദരി യമുനയ്ക്ക് നല്‍കുന്നതിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 

New Update
adharsh sudarman

പാലാ:  കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം, വീടിന്റെ അടുക്കള ഭാഗത്ത് ചക്ക ഒരുക്കുകയായിരുന്ന ഭാര്യാമാതാവിനെയും സഹോദരിയെയും യുാവാവ് വെട്ടി പരുക്കേല്‍പ്പിച്ചു.   

Advertisment

മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ്  ഭാര്യാമാതാവിനും തടയാന്‍ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരുക്കേറ്റു. 


വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50) , സഹോദരി സോമവല്ലി (60) എന്നിവര്‍ക്കാണ് വെട്ടേറ്റത്. 


മുഖത്തും കഴുത്തിനും ഗുരുതര പരുക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭര്‍ത്താവ് കരിങ്കുന്നം സ്വദേശി കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ ആദര്‍ശ് പീതാമ്പരനെ (കണ്ണന്‍ 40) പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തു.


ബുധനാഴ്ച രാത്രി ഏഴിന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം. സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം സഹോദരി യമുനയ്ക്ക് നല്‍കുന്നതിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 


സോമവല്ലി ബുധനാഴ്ചയാണ് സഹോദരിയുടെ വീട്ടില്‍ എത്തിയത്. ഈ വിവരം അറിഞ്ഞ് മരുമകന്‍  ആയുധവുമായി എത്തുകയായിരുന്നു.