പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 26,00000/- രൂപയുമായി മലപ്പുറം സ്വദേശിയായ യുവാവിനെ പാലക്കാട് ജംഗ്ഷൻ റയിൽവേസ്റ്റേഷനിൽ ആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് അമ്മൻ വീട്ടിൽ താമസിക്കുന്ന ഇബ്രാഹിമിന്‍റെ മകൻ അൻസാർ (47) ആണ് പണവുമായി അറസ്റ്റിലായത്. കോയമ്പത്തൂരിൽനിന്നും നിന്നും തിരൂരങ്ങാടിയിലേക്ക് പണവുമായി പോകുന്ന വഴിയാണ് പാലക്കാട്
വച്ചു പിടികൂടുന്നത്.
ട്രെയിനിൽ പോലീസിന്റെ പരിശോധന കണ്ട് ഭയന്ന് പണം അടങ്ങിയ ബാഗുമായി പുറത്തിറങ്ങി രഷപെടാൻ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പിടികൂടിയ പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ അഡിഷണൽ ഡയറക്ടർക്ക് കൈമാറി.
പാലക്കാട് ആർ പി എഫ്. കമാണ്ഡന്റ് നവീൻ പ്രസാദിന്റെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ മധുസൂദനൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ വി സവിൻ, കോൺസ്റ്റബിൾ ശ്രീജിത്ത്, പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ മൈഷാദ്, ലൈജു.സി, ഉമ്മർ ഫാറൂഖ് എ, സാജിദ് സി, സന്ദീപ് എസ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.