തൃശൂര്‍: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം പാലക്കാടും ആർപിഎഫ് തൃശ്ശൂരും എക്സൈസ് സർക്കിൾ തൃശ്ശൂരും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടി.
ഒറീസ കണ്ടമാൽ സ്വദേശി രാമകന്ത പ്രധാൻ (45) ആണ് 2.550 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കണ്ടെത്തിയ കഞ്ചാവിന് ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തിൽ എക്സൈസ് സർക്കിൾ തൃശൂർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ് എസ്, ആർ പി എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം പാലക്കാട് സബ് ഇൻസ്പെക്ടർ ദീപക് എ.പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ. പി. എഫ് ക്രൈം ഇന്റലിജെൻസ് സബ് ഇൻസ്‌പെക്ടർ എ. പി. അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ എം ഷിജു, തൃശ്ശൂർ ആർപിഎഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ തോമസ് ഡാൽവി, ഹെഡ് കോൺസ്റ്റബിൾമാരായ അജീഷ് ഒ കെ, പി പി ജോയ്, തൃശൂർ സിവിൽ എക്സൈസ് ഓഫീസർ അനീഷ് ഈ. ആർ എന്നിവര്‍ പങ്കെടുത്തു.