മൂന്നാം ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ

ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

New Update
rahul jail

പത്തനംതിട്ട: മൂന്നാം ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.

Advertisment

കേസില്‍ വാദം പൂര്‍ത്തിയ ശേഷം പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഇത് സ്ഥാപിക്കുന്നതിനായി ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

എന്നാല്‍, രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. പരാതിക്കാരി ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും, സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.

Advertisment