ഉദ്യോഗസ്ഥർക്ക് പുറമെ പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറണം; മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി സർക്കാർ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദേഹം കൂട്ടിച്ചേർത്തു

New Update
chennithala

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല.

Advertisment

സർക്കാർ ഉദ്യോസ്ഥർക്ക് പുറമെ കെ-സ്മാർട്ട് വഴി പൊതുജനങ്ങളുടെ വിവരങ്ങളും പിആർഡിക്ക് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ സീതാറാം സാംബശിവ റാവു നൽകിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു.

കെ-സ്മാർട്ട് ആപ്ലിക്കേഷൻ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂർണ വിവരങ്ങൾ പിആർഡിക്ക് കൈമാറണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പേര്, ഫോൺ നമ്പർ,വയസ്, പ്രായം, ലിംഗം, ജില്ലാ,താലൂക്,വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ എല്ലാ വ്യക്തി വിവരങ്ങളും ചോദിച്ചു. വ്യക്തിപരമായി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്.

വിവരങ്ങൾ പിആർഡി ഡയറക്ടർക്ക് ഈ മാസം 12ന് മുമ്പ് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ഡിസംബറിലാണ് സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചത്.

മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒഎസ്ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തിനടിസ്ഥാനത്തിലാണ് ഈ കത്ത് എന്നും അദേഹം ആരോപിച്ചു.

 വ്യക്തിവിവരങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി വിവരങ്ങൾ ശേഖരിക്കുന്നത് തെറ്റാണെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക്കിലെ ഡേറ്റയും പുറത്തുവന്നു. ഇത്രയും വിവരങ്ങൾ പുറത്തുവന്നതിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി സർക്കാർ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അദേഹം കൂട്ടിച്ചേർത്തു

Advertisment