തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂർക്കൊണ്ട് കാസർഗോട്ടും തിരുവനന്തപുരത്തുനിന്ന് രണ്ട് മണിക്കൂറിൽ കൊച്ചിയിലുമെത്താൻ കഴിയുന്ന പദ്ധതിയായിരുന്നു സിൽവർലൈൻ:  മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രസർക്കാരിന്‍റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധിപോയി. പദ്ധതി നിർദേശം സമർപ്പിച്ചു. പ്രതികരണം ഉണ്ടായില്ല

New Update
pinarayi

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് തടസമുണ്ടായത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

കുറഞ്ഞ സമയം കൊണ്ട് ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാമത് ലോകകേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂർക്കൊണ്ട് കാസർഗോട്ടും തിരുവനന്തപുരത്തുനിന്ന് രണ്ട് മണിക്കൂറിൽ കൊച്ചിയിലുമെത്താൻ കഴിയണം.

 നിർഭാഗ്യവശാൽ അത്തരമൊരു കാര്യത്തിനു തടസമുണ്ടായി. അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം.

അവർ അനുമതി തന്നില്ല. സംസ്‌ഥാന സർക്കാർ അതിനായി നിരന്തരം പരിശ്രമിച്ചു. അപ്പോഴാണ് അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനു കൊടുത്തെന്നും അവർ അംഗീകരിക്കാൻ തയാറാണെന്നും ഇ. ശ്രീധരൻ പറഞ്ഞത്.

കേന്ദ്രസർക്കാരിന്‍റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധിപോയി. പദ്ധതി നിർദേശം സമർപ്പിച്ചു. പ്രതികരണം ഉണ്ടായില്ല. പിന്നീട് റെയിൽവേ മന്ത്രിയെ കണ്ടപ്പോഴും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment