തിരഞ്ഞെടുപ്പ് അടുത്തതിന്‍റെ ഗിമ്മിക്കാണ്  പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന അയപ്പ സംഗമം: ബിജെപി നേതാവ് കുമ്മനം രാജശേഖരൻ

ശബരിമല വികസനത്തിൽ ലഭിച്ച പണത്തെ പറ്റി വെളിപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ എന്നും കുമ്മനം ചോദിക്കുന്നു. കേന്ദ്രസർക്കാർ അടിസ്ഥാന വികസനങ്ങൾക്ക് വേണ്ടി 300 കോടി രൂപ നൽകിയിട്ടുണ്ട്

New Update
kummanam

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് അടുത്തതിന്‍റെ ഗിമ്മിക്കാണ്  പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന അയപ്പ സംഗമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണപ്പാളി സംഭവത്തിൽ എന്തുകൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നില്ലെന്നും അയ്യപ്പ സംഗമത്തിൽ സുതാര്യത വരണമെങ്കിൽ കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

'ഇത്രയും സ്വർണം നഷ്ടപ്പെട്ടതിൽ സർക്കാരിന് എന്താണ് വിശദീകരിക്കാൻ ഉള്ളത്. കോടതിയിലാണ് കേസ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അയ്യപ്പ സംഗമത്തിൽ സൂര്യതാര്യതയില്ല. ആകെ ഉള്ളത് മൊത്തം ദുരൂഹതകളാണ്' കുമ്മനം കുറ്റപ്പെടുത്തി.

7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട. അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ രൂപരേഖ സർക്കാരിന്റെ കയ്യിലുണ്ട്. നിരവധി പദ്ധതികൾ സർക്കാരിന്റെ മുൻപിലുണ്ട്. അതിന് പണം കണ്ടെത്താനുള്ള മാർഗങ്ങളും സർക്കാരിന്റെ മുൻപിൽ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമല വികസനത്തിൽ ലഭിച്ച പണത്തെ പറ്റി വെളിപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ എന്നും കുമ്മനം ചോദിക്കുന്നു. കേന്ദ്രസർക്കാർ അടിസ്ഥാന വികസനങ്ങൾക്ക് വേണ്ടി 300 കോടി രൂപ നൽകിയിട്ടുണ്ട്. അതെല്ലാം വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തിൽ വേദന ഉണ്ടാക്കി. അതിനെപ്പറ്റി ദേവസ്വം വകുപ്പ് മന്ത്രി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

sabarimala kummanam
Advertisment