പി എം ശ്രീ: കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് മാപ്പില്ല - റസാഖ് പാലേരി

New Update
razak paleri
തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് ആർ എസ് എസ് പദ്ധതിയായ പി എം ശ്രീ യിൽ ഒപ്പ് വെക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംഘ്പരിവാറിനെ ആശയപരമായും പ്രയോഗികമായും പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പരാജയം കൂടുതൽ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
Advertisment
ബി ജെ പി - യിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വിഹിതങ്ങൾ വെട്ടിക്കുറച്ചു അവിടുത്തെ ജനങ്ങളെ ശിക്ഷിക്കുന്നത് ബി ജെ പി യുടെ ഭരണ നയമായി മാറിയിരിക്കുകയാണ്. സർവമേഖലയിലും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും വെട്ടിച്ചുരുക്കാനുമാണ് ബി ജെ പി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു കേന്ദ്രസർക്കാർ, സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധ മോഡലിൽ നയങ്ങൾ സ്വീകരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.
സംഘ്പരിവാറിനോടുള്ള ഒത്തുതീർപ്പുകൾ അതിന്റെ മുമ്പിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. ആർ എസ് എസ്സിനെതിരായ പ്രതിരോധം കേവലം പാർട്ടി സമ്മേളനങ്ങളിലെ പ്രമേയങ്ങളിലും പഠനക്ലാസുകളിലും മാത്രം ഒതുക്കേണ്ടതല്ലെന്ന് സി പി എം മനസ്സിലാക്കണം. സംഘ് വിരുദ്ധ - മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ, സംസ്ഥാനം ഭരിക്കുന്ന സർക്കാർ തന്നെ ഒറ്റു കൊടുക്കുകയാണ്. കേരളത്തെ ആർ എസ് എസ്സിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് കേരളീയ സമൂഹം മാപ്പ് തരില്ലെന്ന് റസാഖ് പാലേരി പറഞ്ഞു.
Advertisment