Advertisment

അയല്‍ക്കാരന്റെ അപവാദങ്ങളില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു. പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് കുടുംബം. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ പ്രവീണക്കെതിരെ വ്യാജ പ്രചാരണങ്ങള്‍.  ആരോപണങ്ങള്‍ക്ക് പിന്നില്‍ നാട്ടുകാരും കുടുംബക്കാരുമെന്ന് സഹോദരന്‍

അപവാദത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും സമീപത്തുള്ള യുവാവ് പ്രവീണയെ ശല്യപ്പെടുത്തിയിരുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും പൊലീസ് മൊഴിയെടുക്കാന്‍ പോലും ശ്രമിച്ചില്ലെന്നും സഹോദരന്‍ പ്രവീണ്‍ കുറ്റപ്പെടുത്തുന്നു.

New Update
praveeena 111

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം രംഗത്ത്. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് ഇന്ന് രാവിലെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

അപവാദത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നും സമീപത്തുള്ള യുവാവ് പ്രവീണയെ ശല്യപ്പെടുത്തിയിരുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും പൊലീസ് മൊഴിയെടുക്കാന്‍ പോലും ശ്രമിച്ചില്ലെന്നും സഹോദരന്‍ പ്രവീണ്‍ കുറ്റപ്പെടുത്തുന്നു.


ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ പ്രവീണക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും പ്രവീണ്‍ ആരോപിക്കുന്നു. നാട്ടുകാരുടെയും ഭര്‍തൃവീട്ടുകാരുടെയും അപവാദങ്ങളില്‍ കുറച്ച് ദിവസങ്ങളായി മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നു സഹോദരി. 

ഒരാള്‍ പതിവായി മൊബൈല്‍ ഫോണില്‍ മോശം സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു. ഇയാളെ പലതവണ ബ്ലോക്ക് ചെയ്തു. ഇതിലുള്ള വൈരാഗ്യത്തില്‍ സമീപവാസിയായ ഇയാളാണ് പ്രവീണയെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് തുടങ്ങിയതെന്ന് സഹോദരന്‍ പറയുന്നു.


 

കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടു. അപകടത്തില്‍ സഹോദരിക്ക് പരിക്കേറ്റു.  ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും സഹോദരന്‍ ആരോപിച്ചു. 


എന്നാല്‍, മരിച്ച വിവരം മാത്രമാണ് അറിഞ്ഞതെന്നും വീട്ടുകാര്‍ ഇതിന് മുമ്പ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും വെഞ്ഞാറമ്മൂട് പൊലീസ് പറയുന്നു.

 പ്രവീണയുടെ കൈയ്യില്‍ പരുക്കേറ്റിട്ടുണ്ടെന്നത് ശരിയാണെന്നും എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി ആര്‍ക്കെതിരെയും നേരത്തെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്ന് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Advertisment