'പ്രേമലേഖനം കിട്ടി അല്ലേ..?'; നടിമാർ വച്ച കെണിയിൽ വീണത് മേക്കപ്പ്മാൻ

author-image
ഫിലിം ഡസ്ക്
New Update
thodupuzha vasanthi pv sankar

തമിഴ്നാട്ടിലെ സേലത്തിനടുത്ത് ഒരേസമയം രണ്ടു മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നു. കൽപ്പന, മേനക, കലാരഞ്ജിനി തുടങ്ങിയ അക്കാലത്തെ മികച്ച നടിമാർ ലൊക്കേഷനിലുണ്ട്. 

Advertisment

ചിത്രീകരണം പുരോഗമിക്കവെ, ഏപ്രിൽ ഒന്നാം തീയതിയുടെ വരവായി. ഒന്നാം തീയതി പ്രമാണിച്ച് ആരെയെങ്കിലും ഫൂളാക്കണമെന്ന് നടിമാർ തീരുമാനിച്ചു.

മേക്കപ്മാൻ ശങ്കറും നടി തൊടുപുഴ വാസന്തിയും അടുത്തടുത്ത് അഭിമുഖമായ മുറികളിലാണു താമസം. അവരെ രണ്ടുപേരെയും ഫൂളാക്കാൻ തീരുമാനിച്ചു. 

menaka kalpana kalaranjini

അതനുസരിച്ച് നടിമാർ മൂവരും ചേർന്ന് ഏപ്രിൽ ഒന്നിനു തലേദിവസം രണ്ടു പ്രണയലേഖനം എഴുതി. ശങ്കറിന്‍റെ പേരുവച്ച് വാസന്തിക്കും വാസന്തിയുടെ പേരുവച്ച് ശങ്കറിനും.

വായിച്ചാൽ കുളിരുകോരുന്ന തരത്തിലുള്ള സാഹിത്യം. പിന്നീട് ആളില്ലാത്ത സമയം നോക്കി അത് ഇരുവരുടെയും മുറികളിൽ ഇട്ടു.

ഒന്നാം തീയതി രാവിലെ നടികൾ മൂവരും അതിരാവിലെതന്നെ എഴുന്നേറ്റു. പുറത്തെ സ്ഥിതി എന്താണെന്ന് അറിയാൻ ആകാംക്ഷയായി. ശങ്കർ-വാസന്തിമാരുടെ റൂമിന്‍റെ ഭാഗത്തേക്ക് അവർ എത്തിനോക്കി. 

thodupuzha vasanthi

അപ്പോഴതാ വാസന്തിയുടെ മുറിയുടെ വാതിൽക്കൽ ശങ്കർ അക്ഷമനായി നിൽക്കുന്നു. പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കുളിച്ചൊരുങ്ങി സുന്ദരിയായി വാസന്തി പുറത്തേക്കു വന്നു. 

രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി. എന്തു പറയണമെന്നറിയാതെ അങ്ങനെ നിൽക്കുന്പോൾ കലാരഞ്ജിനി അനിയത്തിയോടു പറഞ്ഞു, 

"നീ പോയി രണ്ടു വർത്തമാനം തുടങ്ങിവയ്ക്ക്. എന്നിട്ടിങ്ങ് പോര്.'' അതു കേട്ടതും കൽപ്പന അങ്ങോട്ടു ചെന്ന് ഡയലോഗ് കാച്ചിത്തുടങ്ങി.

pv shankar

"എന്താ വാസന്തിച്ചേച്ചീ ഇത്ര രാവിലെ കുളിയൊക്കെ കഴിഞ്ഞോ ? എന്താ നിങ്ങളിങ്ങനെ കണ്ണിൽക്കണ്ണിൽ നോക്കി നിൽക്കുന്നത് ?'' "ഏയ് വെറുതേ...'' എന്ന് വാസന്തി. "ചുമ്മാ...'' എന്ന് ശങ്കർ. 

അപ്പോഴേക്കും കൽപ്പനയുടെ അറിയാതെ ഉള്ള സത്യം പുറത്തുചാടി. "അതൊക്കെ വെറുതേ...രണ്ടുപേർക്കും പ്രേമലേഖനം കിട്ടി. അതല്ലേ ഈ നിൽപ്പ് ?'' അതു കേട്ടതും രണ്ടുപേരും ഞെട്ടി. ഭാവം മാറി.

kalpana

"അതു ശരി. വേലവച്ചിട്ടു നിൽക്കുവാ അല്ലേ'' എന്നു ശങ്കർ ചോദിച്ചതും പിന്നെയവിടെ കൽപ്പനയുടെ പൊടിപോലും കണ്ടില്ല.

സംഭവം, സെറ്റിലുമെത്തി. എല്ലാവരും പൊട്ടിച്ചിരിയോടെയാണ് പ്രേമലേഖന കഥ കേട്ടത്. കുറച്ചുദിവസം സെറ്റിലെ പ്രധാന സംസാരവിഷയവും ഇതുതന്നെയായിരുന്നു.

Advertisment