തമിഴ്‌നാട്ടിലെ കൊടും കുറ്റവാളി സംഘം കമ്പംമെട്ടില്‍ അറസ്റ്റിലായി. പിടിയിലായത് നിരവധി ഹൈവേ മോഷണക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതികളായ കൊസവപ്പെട്ടി ഗണേശനും സംഘവും

കൊസവപ്പെട്ടി ഗണേശന്‍ (53), കൂട്ടാളികളായ മധുരൈ സ്വദേശി ഒ. ഗണേശന്‍ (51), ഉസലാംപെട്ടി സ്വദേശികളായ സുകുമാര്‍ പാണ്ടി (39), കെ. ശിവകുമാര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

New Update
kuttavali

നെടുങ്കണ്ടം: തമിഴ്‌നാട്ടിലെ കൊടും കുറ്റവാളി സംഘം കമ്പംമെട്ടില്‍ അറസ്റ്റിലായി.

Advertisment

നിരവധി ഹൈവേ മോഷണക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതികളായ കൊസവപ്പെട്ടി ഗണേശനും സംഘവുമാണ് പിടിയിലായത്. 

കൊസവപ്പെട്ടി ഗണേശന്‍ (53), കൂട്ടാളികളായ മധുരൈ സ്വദേശി ഒ. ഗണേശന്‍ (51), ഉസലാംപെട്ടി സ്വദേശികളായ സുകുമാര്‍ പാണ്ടി (39), കെ. ശിവകുമാര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

ഏലക്കയുമായി പോകുന്ന വാഹനങ്ങള്‍ ആക്രമിച്ച് ഏലക്ക കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയിട്ട് ഒമ്നി വാനില്‍ കറങ്ങുന്നതിനിടെയാണ് ഇവര്‍ കമ്പംമെട്ട് പോലീസിന്‍റെ വലയിലായത്.

വാഹനങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊള്ള നടത്തുകയായിരുന്നു കൊസവപ്പെട്ടി ഗണേശന്‍റെയും സംഘത്തിന്‍റെയും രീതി. 

കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങിയ വിവിധ കേസുകളില്‍ ഇവര്‍ പ്രതികളാണ്.

കഴിഞ്ഞ ഏഴിന് കേരളത്തില്‍ എത്തിയ സംഘം മോഷ്ടിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായാണ് ഒമ്നി വാനില്‍ കറങ്ങിയത്. 

ഇതിനിടെ വാഹനപരിശോധന നടത്തുകയായിരുന്ന കമ്പംമെട്ട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

Advertisment