/sathyam/media/media_files/2025/04/16/IvEZYNGHBRjT63vXtxPj.webp)
കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റ ചടങ്ങിൽ ആര്‍.എസ്.എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തിൽ. സംഭവത്തിൽ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്.
സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഇരുപതോളം ആനകൾ രണ്ട് ഭാഗത്തായി നിരന്ന് പൂരത്തിന്‍റെ ഭാഗമായ കുടയും ചമയവും മാറുന്ന ചടങ്ങിലാണ് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്.
കൊല്ലം പൂരത്തോടനുബന്ധിച്ച് താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ് ഭഗവതിക്ഷേത്രവുമാണ് ഇരുഭാഗത്തുനിന്ന് കുടമാറ്റം നടത്തുന്നത്.
ഇതിൽ പുതിയകാവ് ക്ഷേത്രം ഉയർത്തിയ ചമയത്തിലാണ് നവോത്ഥാന നായകരായ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ , ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പം ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.
ദേവസ്വം ബോർഡിന്‍റെ നിയന്ത്രണമില്ലാത്ത ഈ ക്ഷേത്രം പരിപാലിക്കുന്നവരിൽ അധികവും സംഘ് പരിവാർ ആശയക്കാരാണ്.
ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈകോടതി നിർദേശം മറികടന്നാണ് കഴിഞ്ഞദിവസത്തെ സംഭവം.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us