ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകര്‍ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു

അഭിലാഷ് കുഷന് വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റാന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്‍ പറഞ്ഞു. ഹരികൃഷ്ണന്‍ ഇയാളുടെ സഹായിയാണ്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.  

New Update
443444

ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകര്‍, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷന്‍ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്ണന്‍ (32) എന്നിവരാണ് പിടിയിലായത്. 

Advertisment

അഭിലാഷ് കുഷന് വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റാന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്‍ പറഞ്ഞു. ഹരികൃഷ്ണന്‍ ഇയാളുടെ സഹായിയാണ്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.  


തമിഴ്നാട് സ്വദേശിയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ഏഴു ലക്ഷം രൂപ വില ഉറപ്പിച്ചതായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ ഫോണ്‍ നമ്പറില്‍  ബന്ധപ്പെട്ടു.  കൂടുതല്‍ പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ അഭിലാഷ് വീണു. 


തുടര്‍ന്ന് ഇരുതലമൂരിയെ വില്‍ക്കാനായി ഇവര്‍ ആലപ്പുഴ മുല്ലയ്ക്കലിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു. കരിക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ റോബിന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്‌ലൈയിങ് സ്‌ക്വാഡുമായി ചേര്‍ന്ന് ഇവിടെയെത്തി പ്രതികളെ പിടിച്ചു. 


മൂന്ന് കിലോ ഭാരവും 135 സെന്റീമീറ്റര്‍ നീളവുമുള്ളതുമാണ് ഇരുതലമൂരി. ഇതിനെ  തുറന്നുവിടുമെന്ന് വനപാലകര്‍ അറിയിച്ചു.

Advertisment