ജാതി അധിക്ഷേപം. കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ പരാതി നൽകി എസ്എഫ്ഐ

വിജയകുമാരിയുടെ വീട്ടില്‍ അന്നം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തിയെന്നായിരുന്നു വിനോദ് കുമാറിൻ്റെ പരാമർശം.

New Update
sfi

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപത്തിൽ എസ്എഫ്ഐ പരാതി നൽകി.

Advertisment

കേരള സർവകലാശാല പ്രൊ ചാൻസലർക്കും എസ്സിഎസ്ടി കമ്മീഷനുമാണ് പരാതി നൽകിയത്. 

ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, ഡോ. പി. എസ് ഗോപകുമാർ എന്നിവർക്കെതിരെയാണ് പരാതി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദനാണ് പരാതി നൽകിയത്. 

വിജയകുമാരിയുടെ വീട്ടില്‍ അന്നം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തിയെന്നായിരുന്നു വിനോദ് കുമാറിൻ്റെ പരാമർശം.

കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം നടക്കുന്ന ഘട്ടിത്തിൽ സെനറ്റ് യോ​ഗം കഴിഞ്ഞ് ഇറങ്ങിയാണ് പ്രസ്താവന നടത്തിയത്. 

എസ്എഫ്ഐ വിസി മോഹനൻ കുന്നുമ്മലിൻ്റെ വാഹനം തടഞ്ഞിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. 

വാഹനം കടത്തിവിടാൻ അനുവധിക്കില്ല എന്ന നിലപാടാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇതോടെ പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 

Advertisment