New Update
/sathyam/media/media_files/2025/03/06/Y3H8JTIKYR4nljH6KMwQ.jpg)
കോട്ടയം: ഏറ്റുമാനൂരിൽ ഷൈനിയും രണ്ടു പെണ്‍മക്കളും ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്ത സംഭവം, ഷൈനി മരിച്ച തലേന്ന് ഭർത്താവ് നോബി ഷൈനിക്ക് വാട്സ്ആപ്പിൽ മെസേജ് അയച്ചിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം നോബി സമ്മതിച്ചത്.
എന്നാല്‍, ഫോണ്‍ പരിശോധിച്ച പോലീസിന് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പ്രകോപനപരമായ എന്തെങ്കലും ചാറ്റില്‍ ഉണ്ടായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
എന്നാല്‍, സാമ്പത്തിക കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നുമാണ് നോബി പോലീസിനോട് പറഞ്ഞത്. ഇക്കാര്യങ്ങൾ വ്യക്തമാകണമെങ്കില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും പോലീസ് പറയുന്നു. ഷൈനിയുടെ ഫോണും പോലീസ് പരിശോധിക്കും.
ഭര്‍ത്താവ് തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിന്റെ അറസ്റ്റ് ഇന്നലെയാണ് പോലീസ് രേഖപ്പെടുത്തിയത്. തൊടുപുഴയിലെ വീട്ടില്‍ എത്തിയാണ് പോലീസ് നോബിയെ കസ്റ്റഡിയില്‍ എടുത്തത്.
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണു മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെ 5.20നു കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ട്രെയിനിനു മുന്നിലേക്കു മൂവരും ചാടുകയായിരുന്നു. ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍വലിയപറമ്പില്‍ നോബി ലൂക്കോസുമായി അകന്നു കഴിയുകയാണു ഷൈനി. ഇവര്‍ തമ്മിലുള്ള വിവാഹ മോചന കേസ് ഏറ്റുമാനൂര്‍ കുടുംബകോടതിയില്‍ നടക്കുകയാണ്.
കുറെ നാളുകളായി ഷൈനി പാറോലിക്കലെ സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു. ബി.എസ്.സി.നഴ്സിങ് ബിരുദ്ധധാരിയായിരുന്നുവെങ്കിലും ഭര്‍ത്താവ് ജോലിക്കു വിട്ടിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതോടൊപ്പം ഷൈനിയെ മാനസികമായി തളര്‍ത്താനുള്ള നീക്കവും നോബിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതെല്ലാം ആത്മഹത്യയിലേക്കു നയിച്ചു എന്നും കുടുംബം ആരോപിക്കുന്നത്.