പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപണം; സിദ്ധാര്‍ഥനെതിരെ മരണശേഷം പരാതി ! സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠനവിലക്ക്; ഒരു പ്രതി കൂടി കീഴടങ്ങി

 മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ കോളജ് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) രണ്ടുദിവസം യോഗവും ചേർന്നിരുന്നു. ആരോപണവിധേയൻ മരിച്ചതിനാൽ നോട്ടിസ് നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ ഇൻക്വയറി റിപ്പോർട്ടിൽ പറയുന്നത്.

New Update
siddharth

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥനെതിരെ മരണശേഷം കോളേജിന് പരാതി ലഭിച്ചു. ഫെബ്രുവരി 18നാണ് കോളേജിന് പരാതി ലഭിച്ചത്. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി. ഈ പരാതി കെട്ടിച്ചമതാണെന്ന് ആക്ഷേപമുണ്ട്.

Advertisment

 മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ കോളജ് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) രണ്ടുദിവസം യോഗവും ചേർന്നിരുന്നു. ആരോപണവിധേയൻ മരിച്ചതിനാൽ നോട്ടിസ് നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ ഇൻക്വയറി റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ല. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍  അലിയാണ് കീഴടങ്ങിയത്.

Advertisment