/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പറമ്പ് നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിലുള്ള അസ്ഥികളും തലയോട്ടികളും കണ്ടത്. ഉടൻ തന്നെ ഇയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നടത്തിയ പരിശോധനയിൽ ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുള്ളതായി കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us