മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. കണ്ടെത്തിയത് അടിമാലി സ്വദേശിയുടെ മൃതദേഹം. വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍

കഴിഞ്ഞ ശനിയാഴ്ചയാണു നാലു പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ ഈ കടവില്‍ ഇറങ്ങിയത്

New Update
student

പാലാ: ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി.

Advertisment

അടിമാലി സ്വദേശി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ വീട്ടില്‍ അമല്‍ കെ. ജോമോന്റെ (19) മൃതദേഹമാണു കണ്ടെത്തിയത്. ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനു സമീപത്തു നിന്നു തന്നെ കണ്ടെത്തിയത്.


ഒഴുക്കില്‍പ്പെട്ട മുണ്ടക്കയം സ്വദേശി ആല്‍ബിന്റെ മൃതദേഹം ഇന്നലെ വൈകിട്ടു നാലുമാണിയോടെ കുളിക്കാന്‍ ഇറങ്ങിയ കടവില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണു നാലു പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ ഈ കടവില്‍ ഇറങ്ങിയത്. അടിയൊഴുക്ക് ശക്തമായ തുടര്‍ന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

ഇവരില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും ആല്‍ബിന്‍ ജോസഫും അമല്‍ കെ. ജോമോനും  ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലായിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കാനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.