അസ്മയുടേയും തിരുവനന്തപുരം സംസ്ക്കാര സാഹിതിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഫിലിം ആൻ്റ് മ്യൂസിക് ഫെസ്റ്റിവൽ 2025 ലെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാര വിതരണ ചടങ്ങ് നടന്നു

New Update
asma award

തിരുവനന്തപുരം : അസോസിയേഷൻ ഓഫ് ഷോർട്ട് ഫിലിം മേക്കേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് - (AssmA ) അസ്മയുടേയും തിരുവനന്തപുരം സംസ്ക്കാര സാഹിതിയുടേയും ആഭിമുഖ്യത്തിൽ നടന്ന ഫിലിം ആൻ്റ് മ്യൂസിക് ഫെസ്റ്റിവൽ 2025 ലെ  അവാർഡ് ജേതാക്കൾക്കുള്ള പുരസ്കാര വിതരണ ചടങ്ങ് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ വച്ച്  പ്രതി പക്ഷ നേതാവ്   വി. ഡി സതീശൻ ഉത്ഘാടനം ചെയ്തു.

Advertisment

മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ട  ചെങ്ങന്നൂർ ഹരിയുടെ പുരസ്കാരം അദ്ധേഹത്തിൻ്റെ അമ്മ   ശാരദാമ്മ ടീച്ചർ നേരിട്ടെത്തി സ്വീകരിച്ചു. ഭാവഗായകൻ പി. ജയചന്ദ്രൻ പാടിയ പ്രണയ ഗാനം ചെന്താർ, ശബരിഗിരി നാദം, അഞ്ജന ശ്രീധരം തുടങ്ങിയ ' ഗാനങ്ങളുടെ വരികളാണ് ഹരിയെ അവാർഡിനർഹനാക്കിയത്. 

പ്രസ്തുത ചടങ്ങിൽ കലാസാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
 സി. ആർ മഹേഷ് എം.എൽ. എ, സംസ്ക്കാര സാഹിതി ചെയർമാൻ, എൻ .ശക്തൻ മുൻ നിയമസഭാ സ്പീക്കർ ,  എം ആർ തമ്പാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ, കാവാലം ശ്രീകുമാർ , സൂര്യ കൃഷ്ണ മൂർത്തി ,മനേഷ് പി.എസ് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ. സംവിധായകൻ ആലപ്പി അഷ്റഫ്, അഭിനേതാക്കളായ  രാജി മേനോൻ, ശീകാന്ത് ടി. ആർ . നായർ, അസ്മ പ്രസിഡൻറ് അനീഷ്മേനോൻ, ഡോ. ആർ. എസ് പ്രദീപ് സെക്രട്ടറി & ഷോ ഡയറക്ടർ, മറ്റ് പത്രമാദ്ധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.