കോട്ടയം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണുകടന്നു പോകുന്നത്. പദ്ധതി നിര്‍വഹണം പോലും പ്രതിസന്ധിലായ അവസ്ഥയുണ്ട്. എന്നാല്‍, പ്രതിസന്ധികാലത്തു ധനവകുപ്പിനു കെ.എസ്.ഇ.ബിയോടു മാത്രം പ്രത്യേക മമതയെന്നതാണു മറ്റു വകുപ്പുകള്‍ക്കുള്ളില്‍ അമര്‍ഷം പുകയാന്‍ കാരണം.
കെഎസ്.ഇ.ബിയുടെ കടം തീര്‍ക്കാന്‍ ധനവകുപ്പു കാട്ടുന്ന തിടുക്കം മറ്റു വകുപ്പുകളോട് ധനവകുപ്പു കാണിക്കുന്നില്ല. മറിച്ചു മറ്റുവകുപ്പുകള്‍ക്കു ലഭിക്കേണ്ട പണം റിലീസ് ചെയ്യാന്‍ ധനവകുപ്പ് തയാറല്ലെന്നാണ് ഉയരുന്ന ആരോപണം.
എന്നാല്‍, ഇത്തവണ ഏപ്രില്‍ ആദ്യവാരം 494.28 കോടി രൂപ കെ.എസ്.ഇ.ബിക്കായി സര്‍ക്കാര്‍ ട്രഷറിയിലിട്ടു തിരിച്ചെടുത്ത് കബളിപ്പിക്കുകയായിരുന്നു എന്നാണു കെ.എസ്.ഇ.ബി ഉന്നയിക്കുന്നത്. ഇതോടെ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
/sathyam/media/media_files/2rHgKCZ9gvsC0zufEgHP.jpg)
ജല അതോറിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണംകൂടി പിന്‍വലിച്ച് ധനവകുപ്പും സര്‍ക്കാറും പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഒരു ആരോപണം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വെള്ളക്കരമിനത്തില്‍ ലഭിച്ച പണമടക്കം തടഞ്ഞുവെച്ച ധനവകുപ്പ് നിലപാടിനെതിരെ ജലവിഭവ വകുപ്പില്‍ അമര്‍ഷം പുകയുകയാണ്.
ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍നിന്നു സര്‍ക്കാര്‍ പിന്‍വലിച്ച ജല അതോറിറ്റിയുടെ 770 കോടി രൂപ ആവശ്യപ്പെട്ട് എം.ഡി രണ്ടു തവണ കത്ത് നല്‍കിയിരുന്നു. ഭരണപക്ഷ സംഘടനകള്‍ ധനമന്ത്രിക്കടക്കം നിവേദനം നല്‍കിയിട്ടും ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാര്‍ജിനത്തില്‍ നല്‍കാനുള്ള തുകയായ 450 കോടിയോളം രൂപ ഈടാക്കിയശേഷം ബാക്കി നല്‍കിയാല്‍ മതിയെന്നാണു ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കെഎസ്.ഇ.ബിയുടെ കടം തീര്‍ക്കാന്‍ ധനവകുപ്പ് കാട്ടുന്ന തിടുക്കം എന്തുകൊണ്ട് മറ്റൊരു പ്രധാന പൊതുമേഖല സ്ഥാപനമായ ജല അതോറിറ്റിയുടെ കാര്യത്തിലുണ്ടാകുന്നില്ലെന്ന വിര്‍ശനമാണ് ജലവിഭവകുപ്പില്‍ പൊതുവെയുള്ളത്.
/sathyam/media/media_files/2025/04/01/gq8FGfK9tY9DSkHoIzHx.jpg)
എന്നാല്‍, സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുന്ന നിലപാടണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു കെ.എസ്.ഇ.ബിയിൽ ഉള്ളവർ പറയുന്നു. 15ാം ധനകമീഷന്റെ ശിപാര്‍ശയില്‍ 2022-23 മുതലാണു വര്‍ഷംതോറും കെ.എസ്.ഇ.ബിയുടെ നിശ്ചിത ശതമാനം നഷ്ടം ഏറ്റെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനു മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അര ശതമാനംകൂടി കടമെടുക്കാന്‍ അര്‍ഹത ലഭിക്കുമെന്ന വാഗ്ദാനമെത്തിയത്. ഇതനുസരിച്ചു രണ്ടുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം നേടി.
2023-24ലെ നഷ്ടമായ 534.21 കോടി രൂപയുടെ 90 ശതമാനമായ 494.28 കോടി സംസ്ഥാനം കെ.എസ്.ഇ.ബിക്ക് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ തുക ഏപ്രിലില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ കെ.എസ്.ഇ.ബിക്കായി നിക്ഷേപിച്ചെങ്കിലും തിരിച്ചെടുത്തു.
മാത്രമല്ല, കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്തെന്നു ധരിപ്പിച്ച് ഈ വര്‍ഷം കേന്ദ്രത്തില്‍നിന്ന് അധിക കടമെടുപ്പ് തുകയായ 6250 കോടി രൂപ സര്‍ക്കാര്‍ കരസ്ഥമാക്കുകയും ചെയ്തു എന്നാണു മറ്റൊരു ആരോപണം.