ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ സമഗ്ര വികസനം ലക്ഷ്യം; വിവിധ പദ്ധതികൾ കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘടാനം ചെയ്യും

New Update
indian maritine university
കൊച്ചി: സമുദ്ര ഗവേഷണത്തിനും അനുബന്ധ വിദ്യാഭ്യാസത്തിനുമായി സ്ഥാപിതമായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ (ഐഎംയു) സമഗ്ര വികസനത്തിന് പ്രത്യേക കർമപദ്ധതി നടപ്പിലാക്കുന്നു.
Advertisment

 കൊച്ചിക്ക് പുറമെ വിശാഖപട്ടണം, കൊൽക്കത്ത, ചെന്നൈ, മുംബൈ ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പരിഷ്കരണം എന്നീ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
 ആധുനികരീതിയിലുള്ള മാരിടൈം കോഴ്സുകൾ ലഭ്യമാക്കുന്നതിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം കൊച്ചി ഐഎംയു ക്യാംപസിൽ കേന്ദ്ര തുറമുഖ-ഷിപ്പിങ് - ജലപാത വകുപ്പ് മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ നിർവഹിക്കും. സമുദ്ര- തുറമുഖ- കപ്പൽ വ്യവസായ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പദ്ധതിയുടെ ആദ്യഘട്ടമായി, കൊച്ചി ക്യാംപസിൽ പെൺകുട്ടികൾക്കുവേണ്ടി ആധുനിക സജ്ജീകരണങ്ങളോടെ ഹോസ്റ്റൽ കെട്ടിടം നിർമിക്കും. ഇതിനായി 13.11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ എല്ലാ ക്യാംപസുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.
 മാരിടൈം കോഴ്സുകളുടെ കാലാനുസൃതമായ പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാരിടൈം അമൃത്കാല്‍ വിഷന്‍ 2047ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ കേന്ദ്ര തുറമുഖ-ഷിപ്പിങ് - ജലപാത വകുപ്പ് സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂര്‍ മുഖ്യാതിഥിയാകും.
Advertisment