കേരളത്തെ വിടാതെ പിടികൂടി നിപ്പ. ആറാംവട്ടം നിപ്പ സ്ഥിരീകരിച്ചത് മലപ്പുറത്ത്. പഴുതടച്ച പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ. രോഗവ്യാപനം തടയാൻ തീവ്രശ്രമം. രോഗം ആവർത്തിക്കുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനാവാത്തത് വീഴ്ച. രോഗവ്യാപനത്തിന് വവ്വാലുകൾ മാത്രമോ കാരണം ? വ്യാപനം തടയുന്നതിനും മികച്ച ചികിത്സയ്ക്കും സംവിധാനവുമായി സർക്കാർ. നിപ്പയിൽ നിന്ന് കേരളം എന്ന് മുക്തമാവും

New Update
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന പന്ത്രണ്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാക്കി വീണ്ടും നിപ്പ രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. 2018ൽ രാജ്യത്താദ്യമായി നിപ്പ സ്ഥിരീകരിച്ചത് കേരളത്തിലാണ്. 2019ലും 2021ലും 2023ലും 2024ലും വീണ്ടും ആവർത്തിച്ചു. ഇപ്പോഴിതാ വീണ്ടും രോഗം കണ്ടെത്തി. മലപ്പുറത്ത് വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് ഇത്തവണ രോഗം കണ്ടെത്തിയത്. ഇത് ആറാം തവണയാണ് നിപ്പ കേരളത്തെ പിടികൂടുന്നത്. ഇതിന്റെ കാരണം കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

Advertisment

2018 മേയ് അഞ്ചിനാണ് കേരളത്തിൽ ആദ്യമായി നിപ്പ ബാധിച്ചുള്ള മരണമുണ്ടാകുന്നത്. അതുകഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് അത് നിപ്പയാണെന്ന സംശയമുണ്ടാകുന്നത്. രോഗലക്ഷണം കണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നിപ്പ ബാധിച്ച 18 പേരിൽ സിസ്റ്റർ ലിനി ഉൾപ്പെടെ 16 പേർ മരണത്തിനു കീഴടങ്ങി.


 പഴുതടച്ച മുൻകരുതൽ നടപടികളിലൂടെ രണ്ടു മാസങ്ങൾ കൊണ്ട് പുതിയ രോഗികൾ ഇല്ലാതായി. ഇതോടെ 2018 ജൂൺ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ നിപ്പ മുക്തമായും പ്രഖ്യാപിച്ചു. എന്നാൽ ഈ നടപടി ശരിയായിരുന്നില്ലെന്നാണ് പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിച്ചത്. ആദ്യ നിപ്പയുടെ ഭീതിയൊഴിയും മുൻപാണ് 2019ൽ കേരളത്തിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എറണാകുളത്തായിരുന്നു രണ്ടാമത് രോഗബാധതയുണ്ടായത്.

നിപ വൈറസ് : സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു


നിപ്പ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ, ജില്ലകളിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങളെല്ലാം പരിശോധിക്കപ്പെടും. ജില്ലകളിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി നിയന്ത്രണ പ്രകാരമുള്ള പ്രോട്ടോക്കോൾ മുൻകരുതലുകൾ എല്ലാ ആരോഗ്യ പ്രവർത്തകരും സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി. പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം.

 


നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ  കേന്ദ്രസംഘം കേരളത്തിൽ എത്തിയേക്കും. അഞ്ചു തവണത്തെ അനുഭവജ്ഞാനമുള്ളതുകൊണ്ട് ഈ മാരകരോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ അതിവേഗം സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിയും.


നിപയുടെ കാര്യത്തിൽ മാത്രമല്ല, ഏതു പകർച്ചവ്യാധികളുടെ മുമ്പിലും പകച്ചുനില്‌ക്കുകയല്ല നിശ്ചയദാർഢ്യത്തോടെ നേരിടുകയാണു വേണ്ടത്.  2018-ൽ ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ രോഗം ഉണ്ടായപ്പോൾ അത് പുതിയ അനുഭവമായിരുന്നു. എന്നിരുന്നാലും വളരെ വേഗം രോഗത്തെ പ്രതിരോധിക്കാനാവശ്യമായ സമഗ്ര നടപടികൾ സ്വീകരിക്കാൻ നമുക്കു സാധിച്ചു. നിപയെ സമർത്ഥമായി നേരിടുന്നതിൽ അന്ന്  ഒരുക്കിയ യുദ്ധസമാനമായ സന്നാഹങ്ങൾ രാജ്യാന്തര തലങ്ങളിൽപ്പോലും പ്രശംസിക്കപ്പെട്ടിരുന്നു.

13

പിന്നീട് നാലുതവണ കൂടി ഈ മാരകരോഗം എത്തിയെങ്കിലും വലിയ തോതിൽ നാശം വിതയ്ക്കാതിരുന്നതിനു കാരണം സുശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചതാണ്. കൊവിഡ് പോലെ അതിവേഗം മനുഷ്യർക്കിടയിൽ പകരുന്നതല്ല നിപ വൈറസ് എന്നത് ആശ്വാസകരമാണ്. രോഗബാധിതരിൽ നിന്നു രോഗം മറ്റുള്ളവരിലേക്കു പകർന്നേക്കാം.

 അതുപോലെ രോഗവാഹകരായ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഭക്ഷിക്കുന്നതും അവയുടെ സ്രവങ്ങൾ സ്പർശിക്കുന്നതും രോഗം പിടിപെടാൻ ഇടയാകുമെന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെ അതിവേഗത്തിലുള്ള വ്യാപനശേഷിയുള്ള മാരകരോഗമല്ല നിപ. രോഗം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സമഗ്രമായ പഠനങ്ങളും പ്രതിരോധ മാർഗങ്ങളും അനിവാര്യമാണ്.
 


നിപ ഭീഷണി ഒഴിഞ്ഞുപോയതായി പറയാനാവില്ലെന്നും വ്യാപനം തടയുന്നതിനും രോഗബാധിതരായവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നടപടികളെടുക്കുന്നതായുമാണ് നേരത്തേ മുഖ്യമന്ത്രി പറഞ്ഞത്. രോഗവ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ട്. രോഗബാധ ആവർത്തിക്കുന്നതെന്താണെന്ന് പഠിക്കാൻ സംസ്ഥാനം സീറോ സർവ്വലൻസ് പഠനം നടത്തും. ഇക്കാര്യത്തിൽ ഐ.സി.എം.ആറും വ്യക്തമായ ഉത്തരം നൽകുന്നില്ല.


 വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.   കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി ലാബിലും രോഗനിർണയ പരിശോധന നടത്തും. സമ്പർക്കപട്ടികയിലുള്ളവരുടെ ഉത്ക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിക്കും.