ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രചരിപ്പിക്കപ്പെട്ട വാർത്ത  വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നതരത്തിലുള്ളതായി മാറി.  ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്.

New Update
img(123)

തിരുവനന്തപുരം: ബിജെപി നേതാവും തിരുവനന്തപുരത്തെ നിയുക്ത മേയറുമാവാൻ തയ്യാറെടുക്കുന്ന വി വി രാജേഷിനെ  മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു  എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്ത്. 

Advertisment

വെള്ളിയാഴ്ച രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 


എന്നാൽ ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിക്കുകയായിരുന്നു.  അതുകഴിഞ്ഞ് പി എ വിളിച്ച് വി വി രാജേഷിന് മുഖ്യമന്ത്രിയെ കണക്ട് ചെയ്ത് നൽകുകയായിരുന്നു.


താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട്, 'വി.വി.രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസ അറിയിച്ചു'വെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചുവെന്നും ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

Advertisment