/sathyam/media/media_files/2026/01/02/pinarayivijayan-2026-01-02-00-59-35.png)
തിരുവനന്തപുരം: മൂന്നാം തുടർ ഭരണത്തിനായി "മിഷൻ 110" പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സെക്രട്ടറിയേറ്റിൽ നടന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ലക്ഷ്യം പ്രഖ്യാപിച്ചത്.
കുറഞ്ഞത് 110 സീറ്റ് നേടണമെന്ന ലക്ഷ്യത്തിൽ കർമ്മ പദ്ധതിയും മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു. വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കണം. രാഷ്ട്രീയ വിവാദങ്ങളെ വികസന പ്രചാരണങ്ങളിലൂടെ മറികടക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മൂന്നര മണിക്കൂറിലധികം നീണ്ട മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് തുടർഭരണ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
'എല്ലാ വിഭാഗം ജനങ്ങളുടെയും ഉയർച്ച ലക്ഷ്യമിട്ടാണ് 10 വർഷം ഭരിച്ചത്.. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും മികച്ച ഭരണം നടത്താനായി.. ഇനിയുള്ള 50 ദിവസത്തേയ്ക്ക് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കും.
ഓരോ മണ്ഡലത്തിന് വേണ്ടിയും പ്രത്യേക പദ്ധതികൾ തയാറാക്കുമെന്നും മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചു.ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രിയുടെ നിർദ്ദേശിച്ചു.
മണ്ഡലങ്ങളുടെ ചുമതലയും മന്ത്രിമാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനം അറിയണം. ഭരണ നേട്ടങ്ങൾ പൂർണമായി ജനങ്ങളിലേക്ക് എത്തിയില്ല എന്നത് വസ്തുതയാണ്. ആ കുറവ് പരിഹരിക്കാൻ വിപുലമായ പ്രചരണം വേണം.
വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കാൻ കഴിയണം. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ബിജെപി നിലപാടിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നിലകൊണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പത്തു വർഷത്തിൽ വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളത്തെ സംരക്ഷിക്കാൻ കഴിഞ്ഞു.അഭിമാനകരമായ നേട്ടം ആണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി.
വർഗീയ ശക്തികൾക്കെതിരെ കർശന നിലപാടെടുത്തെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശക്തമായ
പ്രചരണത്തിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ കഴിയും എന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us