/sathyam/media/media_files/2025/11/28/sabarimala-2025-11-28-07-21-15.webp)
തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വമ്പൻ സ്വർണ്ണ കൊള്ള ആണെന്ന് വി. എസ്. എസ്. സി ലാബിലെ ശാസ്‌ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചതോടെ അന്വേഷണത്തിൻ്റെ ഗതി മാറും. റിപ്പോർട്ടിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയശേഷം പുതിയ അച്ചുണ്ടാക്കി അതിൽ പുതിയ പാളികൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശി തിരിച്ചെത്തിച്ചതാണോയെന്നാണ് അന്വേഷണ സംഘത്തിനുള്ള സംശയം.
രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു നടത്തുന്ന ‘സുഭാഷ് കപൂർ മാതൃക’യിലുള്ള തട്ടിപ്പിന്റെ സാധ്യതകൾ അന്വേഷിക്കാൻ ഹൈക്കോടതിയും എസ്.ഐ.ടിയോട് നിർദേശിച്ചിരുന്നു.
ഇതേ ത്തുടർന്നാണ് ശാസ്ത്രീയ പരിശോധന നടത്താൻ വി.എസ്.എസ്.സിയെ ചുമതലപ്പെടുത്തിയത്.
ഇപ്പോഴുള്ള സ്വർണപ്പാളികൾ ഒറിജിനലാണോയെന്നും എത്രത്തോളം സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്ന, അതീവ നിർണായകമായ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിന്റെ പക്കലാനുള്ളത്.
തിരുവനന്തപുരത്തെ വി.എസ്.എസ്.സി ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിലാണ് മുദ്രവച്ച കവറിൽ നൽകിയിരുന്നത്.
ജഡ്ജി ഡോ. സി.എസ്. മോഹിത് കവർ പൊട്ടിക്കുക പോലും ചെയ്യാതെ അതേപടി എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ ഈ റിപ്പോർട്ട് അതേപടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേശിന് കൈമാറി. വെങ്കടേശാണ് റിപ്പോർട്ട് പൊട്ടിച്ചത്.
ഇതിലെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.
ദേവസ്വം ബഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക. സ്വർണക്കൊള്ളക്കേസിന്റെ ഇനിയുള്ള ഗതി നിർണയിക്കുന്ന റിപ്പോർട്ടാണിത്. 15 സാമ്പിളുകളാണ് വി.എസ്.എസ്.സി പരിശോധിച്ചത്.
മുഖ്യമായും പാളികളുടെ കാലപ്പഴക്കമാണ് വിലയിരുത്തിയത്. അവയിലെ സ്വർണത്തിന്റെ അളവും തിട്ടപ്പെടുത്തിയിട്ടുണ്ട്.
എത്രത്തോളം സ്വർണം നഷ്ടമായി എന്നറിയുന്നതിൽ ഈ പരിശോധന ഫലം നിർണായകമാണ്.
സ്വർണ കടത്ത് നടന്നതായി ശാസ്‌ത്രീയ പരിശോധനയിൽ കണ്ടെത്തി.
ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി.
1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്.
ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വി എസ് എസ് സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്.
ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട് ആണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us