മന്ത്രി ഗണേഷിനെ വാളകത്തെ വീട്ടില്‍വച്ച് മോശം സാഹചര്യത്തില്‍ കണ്ടു. ഫോട്ടോകള്‍ എല്ലാം എന്റെ കയ്യിലുണ്ട്. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ അനുവദിക്കാതെ വാതില്‍ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തതെന്ന് മന്ത്രിയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ

പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ അനുവദിക്കാതെ വാതില്‍ അടച്ചു. ഞാന്‍ സഹായത്തിനായി നിലവിളിച്ചു. 

New Update
img(212)

തിരുവനന്തപുരം:മന്ത്രി ഗണേഷിനെ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്തുവെന്നും ഭാര്യ ബിന്ദു മേനോന്‍. വാളകത്തെ വീട്ടില്‍ പോയപ്പോഴാണ് മന്ത്രിയെ പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടത്. 

Advertisment

ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. മന്ത്രിയുടെ സ്റ്റാഫ് കയ്യേറ്റം ചെയ്‌തെന്നും സഹായത്തിന് പൊലീസിനെ വിളിച്ചെങ്കിലും പൊലീസ് സഹായിച്ചില്ലെന്നും അവര്‍ പറഞ്ഞു.


'ആരോടും പറയാതെയാണ് വീട്ടില്‍ പോയത്. അവിടെ പോയി വാതില്‍ തുറന്നപ്പോള്‍ മന്ത്രിയെ ബെഡ്‌റൂമില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാന്‍ പോലും പറ്റാത്ത കാര്യമാണ്. ഫോട്ടോകള്‍ എല്ലാം എന്റെ കയ്യിലുണ്ട്. 


പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ അനുവദിക്കാതെ വാതില്‍ അടച്ചു. ഞാന്‍ സഹായത്തിനായി നിലവിളിച്ചു. 

പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്' -ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു.

Advertisment