Advertisment

ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസിനൊപ്പം കളക്ടർമാരും ചേരണം. ജില്ലകളിൽ എസ്.പിമാരും കളക്ടറും ഇടയ്ക്കിടെ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തണം. വർഗീയ ശക്തികളെ ഒതുക്കണം. ലഹരിവിരുദ്ധ പ്രവർത്തനവും ബോധവത്കരണവും കൂട്ടണം. ഗ്രാമീണ റോഡുകൾ വേഗത്തിൽ നിർമ്മിക്കണം. അഴിമതി തടയാൻ ശക്തമായ നടപടിയെടുക്കണം- കളക്ടർമാർക്ക് കർശന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

നവംബർ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്. അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളില്ലെന്ന് പ്രഖ്യാപിക്കാവുന്നതാണ്.

New Update
pinarayi vijayan1

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസിനൊപ്പം കളക്ടർമാരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Advertisment

നിലവിൽ സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. എന്നാൽ ശാന്തമായ നില അസ്വസ്ഥമാക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട്. വർഗീയ അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത നാടാണ് കേരളം.


വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ  ശക്തമായ നടപടികളെടുക്കണം. വർഗീയ സംഘടനകൾക്ക് മറ്റിടങ്ങളിൽ കിട്ടുന്ന സംരക്ഷണം ഇവിടെയില്ല. തുടർന്നും അത് ഉറപ്പു വരുത്തണം.


ജില്ലാ പോലീസ് സൂപ്രണ്ടും കളക്ടറും ഉൾപ്പെട്ട സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തണമെന്നും ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നവംബർ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണ്.

അത് ഊർജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങൾക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളില്ലെന്ന്  പ്രഖ്യാപിക്കാവുന്നതാണ്.


വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന്  മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളിൽ കാര്യക്ഷമമാക്കണം. 


സർക്കാരിന്റെ വിവിധ ക്യാമ്പയിനുകൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലകളിൽ കൃത്യമായ സംവിധാനമുണ്ടാകണം.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം.


ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം. സംസ്ഥാനത്ത് ഹരിത അയൽക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്. 


ഹരിത ഓഫീസുകൾ, ഹരിത ടൗണുകൾ തുടങ്ങിയ ആശയങ്ങൾ  പ്രവർത്തികമാക്കി ജില്ലകളെ  പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളിൽ സ്കൂളുകളെ കൂടുതലായി ഉൾപ്പെടുത്തി ബോധവൽക്കരണം നടപ്പിലാക്കണം.

വികേന്ദ്രീകൃത എസ് ടി പികൾ എല്ലാ സ്ഥലത്തും വരണം. ആദ്യം അതിന്റെ ബോധവൽക്കരണം നടത്തണം.


ബ്ലോക്ക് തലത്തിലെങ്കിലും ഒരു കേന്ദ്രം കണ്ടെത്തണം. പ്രാദേശികമായി പറ്റാവുന്നത്ര ഇത് പ്രാവർത്തികമാക്കണമെന്നും എല്ലാ ജില്ലകളിലും അത്തരം സ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം. 


ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം. ലഹരിയുടെ ആപത്തുകൾ കൂടിവരുന്നുണ്ട്. ചില കുടുംബങ്ങളിൽ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്.

അവർ അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. എക്സൈസ്, പോലിസ് തുടങ്ങിയ വകുപ്പുകൾ ലഹരിക്കെതിരെ പ്രവർത്തനസജ്ജരാണ്. എന്നാലും ലഹരി മാഫിയകൾക്കെതിരെ വിവിധ തലത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം.


സാന്ത്വന പരിചരണ രംഗത്ത് നല്ല ശ്രദ്ധ പുലർത്തണം. അവശതയുള്ളവർക്കായി ജില്ലകളിൽ പ്രത്യേക പദ്ധതികളും സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങളും കൂടുതൽ ഉറപ്പാക്കണം. 


വിവിധ സന്നദ്ധ സംഘടനകൾക്ക് തദ്ദേശസ്വയംഭരണ തലത്തിൽ രജിസ്ട്രേഷൻ നടപ്പിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. 

ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കണം. സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ട്. അഴിമതി തടയാൻ ശക്തമായ നടപടി കൈക്കൊള്ളണം- മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Advertisment