തിരുവനന്തപുരം: ഈ മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു.
അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ആറ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
ഇന്നലെ വൈകിട്ട് അഞ്ച് വരെ 68.71 ശതമാനം കാർഡ് ഉടമ കൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ബുധനാഴ്ച 2,51,795 കാർഡ് ഉടമകളും ഇന്നലെ വൈകിട്ട് അഞ്ച് മണി വരെ 2,23,048 കാർഡ് ഉട മകളും റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
ഗതാഗത കരാറുകാരുടെ പണി മുടക്ക് കാരണം ഭക്ഷ്യധാന്യങ്ങ ളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി വാതിൽപ്പടി വിതരണം സുഗമമായി നടന്നുവരിക യാണ്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഈ സാഹചര്യത്തിൽ, ഈ മാസത്തെ റേഷൻ കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും നാലിന് മുമ്പായി റേഷൻ കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.
റേഷൻകടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ കാർഡ് ഉടമകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്ന തിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പിനേഷൻ ബില്ലിങ് ഫെബ്രുവരി മാസവും അനുവദി ച്ചിട്ടുണ്ടെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.