തിരുവനന്തപുരം: സ്വകാര്യ സർവ്വകലാശാലകൾക്കായുള്ള ബിൽ ഇന്ന് മന്ത്രി സഭയോഗത്തിൽ അവതരിപ്പിക്കും. സ്വകാര്യ സർവ്വകലാശാലക്ക് അനുമതി നൽകാൻ സി.പി.എം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു.
പുതിയ സർവകലാശാലയിൽ എസ്.സി എസ്.ടി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും.
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം അടക്കം നടത്താനുള്ള അവകാശത്തോട് കൂടിയാണ് സർവകലാശാലകൾ അനുവദിക്കുക. അധ്യാപകർക്കായി സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിക്കും.