തിരുവനന്തപുരം: പേവിഷബാധയേറ്റുള്ള മരണങ്ങൾ തടയാൻ കേരളം സ്വന്തമായി ഓറൽ റാബീസ് വാക്സിൻ നിർമ്മിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.
തെരുവ്നായകൾക്ക് ഉൾപ്പെടെ ഭക്ഷണരൂപത്തിൽ നൽകാൻ കഴിയുന്ന വാക്‌സിൻ നിർമ്മാണത്തിനായി 2023 - 24 ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.
എന്നാൽ തുക അനുവദിച്ചില്ല. ഇതോടെ വാക്‌സിൻ വികസിപ്പിക്കൽ ചർച്ചകളിൽ മാത്രമൊതുങ്ങിയ സ്ഥിതിയാണ്. അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള പദ്ധതിയ്ക്കാണ് സർക്കാർ അനുമതി നൽകിയത്.
ഇതിൽ രണ്ടുവർഷം പാഴായി. പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവത്തിന് ഒടുവിലത്തെ ഉദാഹരണമാണിത്. മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചത് കഴിഞ്ഞ ദിവസമാണ്.
മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ വാക്സിൻ വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിട്ടത്.
മൃഗങ്ങൾക്കുള്ള ഓറൽ വാക്‌സിൻ രാജ്യത്ത് ആദ്യമായി വികസിപ്പിക്കാൻ രംഗത്തിറങ്ങിയ സംസ്ഥാനമായിരുന്നു കേരളം. ഇന്ത്യയിൽ ഇത് നിർമ്മിക്കുന്നില്ല.
വാക്‌സിൻ വികസിപ്പിക്കലും പരീക്ഷണവും വൈറോജി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പൂർത്തിയാക്കാനും വാക്‌സിൻ ഉത്പാദനം മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോജിക്കൽസിൽ നടത്താനുമാണ് ലക്ഷ്യമിട്ടിരുന്നത്.
ഫ്രാൻസ്,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ പേവിഷ പ്രതിരോധം ഫലപ്രദമാക്കുന്നതിന് സഹായിച് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതിയില്ല.
ഗോവയിൽ സീറോ റാബിസ് മിഷൻ എന്ന സംഘടന ഇത് വിദേശത്ത് നിന്ന് വാങ്ങി വിതരണം ചെയ്യാനുള്ള അനുമതി തേടിയെങ്കിലും കേന്ദ്രം അനുവദിച്ചില്ല.
അതിനാൽ തദ്ദേശീയമായി വികസിപ്പിച്ചേ മതിയാകൂ. ഈ സാദ്ധ്യതയാണ് സംസ്ഥാനം പ്രയോജനപ്പെടുത്താൻ ഒരുങ്ങിയത്.
ബിസ്‌ക്കറ്റായും കേക്കായും വാക്‌സിൻ നൽകാൻ നിലവിൽ ലോകത്ത് സംവിധാനം ഉണ്ട്. വാക്സിൻ വൈറസിനെ മൃഗങ്ങൾക്കായി ഇറച്ചി,മുട്ട എന്നികൊണ്ട് തയ്യാറാക്കുന്ന ഭക്ഷണപദാർത്ഥങ്ങളാക്കും.
ബിസ്ക്കറ്റ്, കേക്ക് എന്നിവയുടെ രൂപത്തിൽ ഇത് വാക്സിൻ തയ്യാറാക്കാനാകും. ചെലവ് കുറഞ്ഞ രീതിയിൽ തെരുവുകളിൽ നായകൾക്ക് ഉൾപ്പെടെ നൽകാനാകും.
ഇത് കഴിക്കുന്ന നായകൾ കടിച്ചാൽ പേവിഷ ബാധയുണ്ടാകില്ല. വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും ഇത് ഫലപ്രദമായിരുന്നു നായയുടെ കടിയേറ്റാൽ വളരെ വേഗം ചികിത്സ തേടുന്നതിലും ചികിത്സിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കടിയേറ്റ ഭാഗം ചുരുങ്ങിയത് 20 മിനിറ്റെങ്കിലും ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകണം. ഇത് അണുക്കളെ നിർവീര്യമാക്കാൻ സഹായി