മാധ്യമങ്ങളിൽ തലകാണിക്കാൻ പെടാപാടുപെടുന്നതിനു അറുതിവരുത്താൻ പെരുമാറ്റച്ചട്ടവുമായി കോൺ​ഗ്രസ്. പൊതുപരിപാടികളിൽ ഭാരവാഹികൾ മാത്രമേ വേദിയിൽ കാണാവു. നേതാക്കൾ ജാഥകളിൽ ബാനറുകളുടെ പുറകിൽ മാത്രം നടക്കണം

പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

New Update
S

തിരുവനന്തപുരം: സദസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ വേദിയിൽ കയറിയും മാധ്യമങ്ങളിൽ തലകാണിക്കാൻ പെടാപാടുപെടുന്നതിനു അറുതിവരുത്താൻ പെരുമാറ്റച്ചട്ടവുമായി കോൺ​ഗ്രസ്.

Advertisment

പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.


പൊതുപരിപാടികളിൽ ഭാരവാഹികൾ മാത്രമേ വേദിയിൽ ഉണ്ടാകാൻ പാടുള്ളൂ എന്നതാണ് പ്രധാനചട്ടം. 


പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ അവർക്ക് നൽകേണ്ട കസേരകളിൽ പേരെഴുതി വയ്ക്കണമെന്നും നിർദ്ദേശമുണ്ട്. 

പരിപാടികളിൽ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പറയുന്നു. 


തീരുമാനിച്ചതിലും ഒരുപാട് വൈകി പരിപാടികൾ നടത്താൻ പാടില്ല, ഒരുപാട് വൈകി പരിപാടികൾ ആരംഭിക്കുന്നത് കൃത്യസമയത്ത് എത്തിച്ചേരുന്നവരോടുള്ള അനാദരവാണ് ഇതെന്ന് ചട്ടത്തിൽ പറയുന്നു.


നേതാക്കൾ ജാഥകളിൽ ബാനറുകളുടെ പുറകിൽ മാത്രം നടക്കണം, പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടി സംസ്കാരത്തിന് യോജിച്ചതാവണം, മാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കുമ്പോൾ പുറകിൽ തിക്കുംതിരക്കും കൂട്ടരുത്, എന്നിങ്ങനെയുള്ള കാര്യങ്ങൾ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. 

പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും നടപടികൾ ഉണ്ടാകുമെന്നും പറയുന്നു.

പാർട്ടിയുടെ വിവിധ സംഘടനായോഗങ്ങളിൽ ഈ പെരുമാറ്റച്ചട്ടം സംബന്ധിച്ച സർക്കുലർ റിപ്പോർട്ട് ചെയ്യാനും പാർട്ടി നിർദേശമുണ്ട്.