തിരുവനന്തപുരം: സംസ്ഥാനം കടമെടുത്തുകൂട്ടുന്നത് തുടർക്കഥയാക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് 1000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചതെന്നാണ് സർക്കാരിന്റെ വാദം.
ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ 2000 കോടി രൂപ കടമെടുത്തിരുന്നു.
മെയ് മാസത്തെ ക്ഷേമപെന്‍ഷനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ഒരു കുടിശ്ശിക ഗഡുകൂടി വിതരണം ചെയ്യുമെന്നാണ് ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നത്.
ഈ ആവശ്യത്തിനാണ് കടമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.