തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ സുപ്രീം കോടതി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത ഉരിത്തിരിയുന്നു.
അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചാണെന്നും കാണിച്ചു പരാതി നൽകാൻ മറുനാടൻ മാനേജ്മെന്റും പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.
കോം ഇന്ത്യയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് ഇന്ന് രാവിലെ 9 മണിക്ക് കൂടിയിരുന്നു.
ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് ഷാജൻ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രാത്രി 10.15 ന് കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ഷാജനെ പോലീസ് പിടികൂടി കൊണ്ടുപോയത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കു കയായിരുന്ന ഷാജനെ ഷർട്ട് ഇടാൻ പോലും അനുവദിക്കാതെയാണ് പിടിച്ചിറക്കി കൊണ്ടുപോയത്.
/sathyam/media/media_files/f2Ku8tkUB6ICzVtSuHfn.jpg)
90 വയസ് പിന്നിട്ട മാതാപിതാക്കളുടെ മുൻപിൽ വച്ചായിരുന്നു പോലീസിന്റെ കിരാത നടപടി.മാഹി സ്വദേശിനി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.
ഈ കേസിൽ ഷാജനെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പൊലീസ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്.
എന്തിന് വേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും എന്താണ് താൻ ചെയ്ത കുറ്റമെന്നും പൊലീസ് ഷാജനോട് വിശദീകരിക്കാൻ തയ്യാറായില്ല.
തനിക്ക് അഭിഭാഷകനുമായി ബന്ധപ്പെടണമെന്ന് ഷാജൻ ആവശ്യപ്പെട്ടിട്ടും അതിനും വീട്ടിൽവെച്ച് പൊലീസ് വഴങ്ങിയില്ല.
അറസ്റ്റിന് ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഷാജൻ ഷർട്ട് ധരിച്ചിരുന്നില്ല. തുടർന്ന് സ്‌റ്റേഷനിലെത്തിച്ച ഷാജൻ ഷർട്ട് ധരിച്ചാണ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിച്ചത്. തുടർന്ന് ഷാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് വാദിച്ചു.
എന്നാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അർദ്ധരാത്രി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാർ ഷാജന് ജാമ്യം അനുവദിക്കുകയായിരുന്നു.
നിലവിൽ അറസ്റ്റ് നടപടിക്രമം പാളിയതോടെ മാനദണ്ഡങ്ങൾ ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.
മുമ്പ് ഇടത് സഹയാത്രികനായിരുന്ന പി.വി അൻവർ നൽകിയ പരാതിയിൽ ഷാജനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അന്ന് നടന്നിരുന്നില്ല.
/sathyam/media/media_files/2025/05/06/07XbEnOv0PfdqipPxrwr.webp)
മറുനാടന്റെ ഓഫീസിലെത്തി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തെങ്കിലും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അവ വിട്ടു നൽകേണ്ടിയും വന്നിരുന്നു.
ഇത് രണ്ടാം തവണയാണ് ഷാജനെതിരെ അറസ്റ്റ് ഭീഷണിയുണ്ടാവുന്നത്. തനിക്കെതിരെ മുഖ്യമ്രന്തിയും കളങ്കിതരായ പൊലീസുകാരും നടത്തിയ നീക്കമാണ് പൊളിഞ്ഞതെന്ന് ഷാജൻ വ്യക്തമാക്കിയിരുന്നു.
മുഖ്യമ്രന്തിക്കും സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഷാജൻ അറസ്റ്റിനിടെ പ്രതിഷേധം പ്രകടിപ്പിച്ചത്.