തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികൾ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികൾ മാറ്റിവെച്ചു. നിലവിൽ നടക്കുന്ന മേളകളിൽ കലാപരിപാടികൾ ഉണ്ടാവില്ല. ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
രാജ്യത്തിനെതിരെ അയൽ രാജ്യം നടത്തി കൊണ്ടിരിക്കുന്ന ഒളിയുദ്ധം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തി സർക്കാർ നാലാം വാർഷികാഘോഷം നടത്തുന്നത് ഔചിത്യമാണോയെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
ഇതു പരിഗണിച്ചു കൊണ്ടാണ് ഇനി നടക്കേണ്ട ആറു ജില്ലകളിലെ വാർഷികാഘോഷം റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മേളകൾ ആരംഭിച്ച ജില്ലകളിൽ എക്സിബിഷൻ മാത്രം നടക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യാതിർത്തിയിലെ അടിയന്തര സാഹചര്യം അടിയന്തര മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. ഓൺലൈനായാണ് യോഗം നടന്നത്.