വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് ;  ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു. മെഡിക്കല്‍ കൊളേജില്‍ ജയില്‍ സെല്ലിലേയ്ക്ക് അഫാനെ മാറ്റി

പൂജപ്പുര ജയിലില്‍ വച്ചാണ് അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

New Update
afantvm

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. 

Advertisment

വെഞ്ഞാറമൂടിൽ സഹോദരനെയും കാമുകിയേയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയാണ് അഫാൻ. മെഡിക്കല്‍ കൊളേജില്‍ ജയില്‍ സെല്ലിലേയ്ക്ക് അഫാനെ മാറ്റി. സെല്ലില്‍ നിരീക്ഷണം തുടരും.


പൂജപ്പുര ജയിലില്‍ വച്ചാണ് അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 


ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

തടവുകാര്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ടി വി കാണാന്‍ സമയം നല്‍കുന്ന പതിവുണ്ട് ജയിലില്‍. ഈ സമയം പുറത്ത് ഉണക്കാനിട്ടിരുന്ന മുണ്ട് കൈക്കലാക്കിയാണ് ശുചിമുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.


ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം നടന്നത്.  


23 വയസ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തല്‍.