കടുത്ത തോൽവിയിലും ന്യായീകരണ ക്യാപ്സൂളുകൾ വാരിവിതറി സി.പി.എം. ജയിച്ചത് യു.ഡി.എഫിൻ്റെ രാഷ്ട്രീയ പാപ്പരത്തവും മതവർഗ്ഗീയ കൂട്ടുകെട്ടുകളും കാരണം. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനവും, വികസനവും വോട്ടർമാരിൽ എത്തിക്കാനായില്ല. ബിജെപി വോട്ടുകൾ യു.ഡി.എഫിനു ലഭിച്ചു. 2016ലേക്കാൾ 4000 വോട്ടുകൾ ബിജെപിക്ക് കുറവ്. ലോകസഭയിൽ നിലമ്പൂരിൽ കിട്ടയതിനേക്കാൾ 37000 വോട്ട് കൂടി. എന്നിട്ടും എങ്ങനെ തോറ്റു എന്നതിന് ഉത്തരമില്ല

വോട്ടെണ്ണലിൻ്റെ തലേ ദിവസം ബി.ജെ.പി സ്ഥാനാർത്ഥി പ്രസ്താവിച്ചത് ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബിജെപി വോട്ടുകൾ യു.ഡി.എഫിനു നൽകിയെന്നാണ്.

New Update
images(474)

തിരുവനന്തപുരം: ‍പച്ചയ്ക്ക് വർഗീയ കാർഡിറക്കി കളിച്ചിട്ടും നിലമ്പൂരിൽ നിലംതൊടാനാവാതെ പോയെങ്കിലും ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യു.ഡി.എഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും തീർച്ച എന്ന പുതിയ ക്യാപ്സൂളിറക്കി സി.പി.എം.

Advertisment

നിലമ്പൂരിൽ നടന്നത് ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണെന്നും സി.പി.എം ഉയർത്തിയ ശരിയായ മുദ്രാവാക്യം വോട്ടർമാരുടെ മനസ്സിൽ എത്തുന്നതിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് വ്യക്തമാക്കിയത്.


സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചും, യു.ഡി.എഫിൻ്റെ രാഷ്ട്രീയ പാപ്പരത്തവും മതവർഗ്ഗീയ കൂട്ടുകെട്ടുകളും തുറന്ന് കാണിച്ച് മുന്നോട്ട് പോകുമെന്നാണ് വിശദീകരണം.


ലോകസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മണ്ഡലങ്ങളിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുകയും അവിടെയെല്ലാം എൽ.ഡി.എഫ് ഭൂരിപക്ഷം നേടുകയും ചെയ്താൽ യു.ഡി.എഫിന്റെ സ്ഥിതി എന്താവുമെന്ന സാങ്കൽപ്പിക ചോദ്യവുമായാണ് മന്ത്രി തിരഞ്ഞെടുപ്പ് പരാജയത്തെ നേരിടുന്നത്.

ഭരണവിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന പ്രചാരണത്തിൽ ക്ഷുഭിതനായ മന്ത്രി, തിരിച്ചടിക്കാനുള്ള ന്യായീകരണം ഒരുക്കിയത് ഇങ്ങനെയാണ്.

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനവും, വികസനവും വോട്ടർമാരിൽ എത്തിക്കാൻ എത്രത്തോളം കഴിഞ്ഞു എന്നത് പരിശോധിക്കുമെന്ന് മന്ത്രി റിയാസ് പറയുമ്പോൾ മുഖ്യമന്ത്രി നാലു ദിവസം നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണത്തിൽ പാളിച്ചയുണ്ടായെന്നാണോ മന്ത്രി റിയാസ് ഉദ്ദേശിക്കുന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്. 


2021ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പ്രത്യേകത ചരിത്രത്തിലാദ്യമായി ഇടതുപക്ഷ തുടർ ഭരണത്തിനു കാരണമായി എന്നതാണ്. 


2016 ൽ എൽ.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചപ്പോൾ ലഭിച്ചതിനേക്കാൾ നിയമസഭ സീറ്റുകളും വോട്ടു വിഹിതവും കൂടുതൽ നൽകിയാണ് 2021ൽ ജനങ്ങൾ തുടർഭരണത്തിന് സഹായിച്ചത്.

2016 ൽ 43.48 ശതമാനം വോട്ടു വിഹിതവും 91 സീറ്റുമാണ് എൽ.ഡി.എഫിന് ലഭിച്ചത് എങ്കിൽ 2021 ൽ ഇത് 46.9 ശതമാനവും 99 സീറ്റുമായും വർദ്ധിച്ചു.


2021ൽ സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫ് വോട്ട് വിഹിതം 2016 നേക്കാൾ 3.50% ത്തോളം വർദ്ധിച്ചപ്പോൾ  നിലമ്പൂരിൽ 2016 നേക്കാൾ എൽഡി.എഫിന് 1%ത്തിലധികം കുറയുകയാണ് ഉണ്ടായത്. 


യു.ഡി.എഫിനു 4%ത്തിലധികം വോട്ട് വിഹിതം 2016നേക്കാൾ നിലമ്പൂരിൽ വർദ്ധിക്കുകയും ചെയ്തു. 2016 വരെ പതിറ്റാണ്ടുകളായി വിജയിച്ചു വരുന്ന യുഡിഎഫ്പരമ്പരാഗത മണ്ഡലമാണ് നിലമ്പൂർ.

എൽ.ഡി.എഫിൻ്റെ തുടർ ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണ്. ഇനി ഒരിക്കൽ കൂടി അധികാരത്തിൽ വരാതിരിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ത്രാണിയില്ലാത്ത സ്ഥിതിയാണ് യുഡിഎഫിന്.


അതു കൊണ്ട് തന്നെ എല്ലാ മതവർഗ്ഗീയ ശക്തികളുമായും തുറന്ന കൂട്ടുകെട്ടുണ്ടാക്കി. മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. 


വോട്ടെണ്ണലിൻ്റെ തലേ ദിവസം ബി.ജെ.പി സ്ഥാനാർത്ഥി പ്രസ്താവിച്ചത് ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബിജെപി വോട്ടുകൾ യു.ഡി.എഫിനു നൽകിയെന്നാണ്.

2016 ൽ ലഭിച്ചതിനേക്കാൾ നാലായിരത്തോളം വോട്ടുകൾ ബിജെപിക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.


9 മാസം മാത്രം കാലാവധിയുള്ള ഒരു എം.എൽ.എയെ തെരെഞ്ഞെടുക്കേണ്ടഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ,സംസ്ഥാനത്ത് ഭരണം നടത്തുന്ന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് എന്ന് വരുത്തി തീർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ല. 


2024 ലെ കേരളത്തിലെ ലോക്സഭാ ഫലം സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണെന്ന ചില മാധ്യങ്ങളുടെയും  പ്രതിപക്ഷത്തിൻ്റെയും പ്രചരണ കോലാഹലങ്ങൾ കഴിഞ്ഞിട്ട് അധികം കാലമായില്ല.

ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ ജനങ്ങൾ  ചിന്തിക്കുന്നതു പോലെയാവില്ല നിയമസഭ തിരഞ്ഞെടുപ്പിൽ ചിന്തിക്കുക. ഒരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത രീതിയിലാണ് ജനങ്ങൾ ചിന്തിക്കുക.

ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുപക്ഷ വിരുദ്ധർ നടത്തിയ പ്രചരണ പ്രകാരം ഭരണവിരുദ്ധ വികാരമായിരുന്നു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ , അന്ന് നിലമ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ച 29000 വോട്ടുകൾ ഇന്ന് ഏകദേശം 67000 വോട്ടുകൾ ആയി വർദ്ധിച്ചു.


അതായത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വോട്ടു ചെയ്തതിനേക്കാൾ ഏകദേശം 37000 പേർ ഇപ്പോൾ വോട്ട് നൽകി.  


2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് പ്രഖ്യാപിച്ചവർക്ക് ഒരു വർഷം കൊണ്ട് എൽഡി.എഫിന് അതേ ഇടത്ത് ഇത്രയധികം വോട്ട് വർദ്ധിച്ചതിനെ കുറിച്ച് എന്ത് പറയാനുണ്ടെന്നും മന്ത്രി ചോദിക്കുന്നു.