/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും സഹോദരിയെയും കണ്ടെത്താനാകാതെ പോലീസ്.
ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ അഞ്ച് പ്രതികളെ കൂടാതെ ഒരാള്‍ കൂടിയുണ്ട്. ഇയാളെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പത്തനംതിട്ട സ്വദേശിയായ മന്ത്രവാദി ശിവദാസ് (54), യുവതിയുടെ ഭർത്താവ് അഖിൽ ദാസ് (26), ഭർതൃപിതാവ് ദാസ് (55) എന്നിവരാണ് റിമാൻഡിലുള്ളത്.
ഇവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കോടതി മണർകാട് പോലീസിന് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.
യുവതിയെ ബലമായി മദ്യം നൽകി ബീഡി വലിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് കേസിൽ നിർണായകമാകും.
മന്ത്രവാദി ശിവദാസ് പൂജയ്ക്കായി കൊണ്ടുവന്ന വസ്തുക്കളും കണ്ടെത്തി. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മന്ത്രവാദം നടത്തിയതു ഭര്‍തൃമാതാവിന്റെ നിര്‍ദേശപ്രകാരമെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സഹോദരിയുടെ അടക്കം എട്ടു ദുരാത്മാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടെന്നും, ഇതു മൂലമാണു വീട്ടില്‍ തുടര്‍ച്ചയായി വഴക്ക് ഉണ്ടാകുന്നതെന്നു പറഞ്ഞാണു മന്ത്രവാദിയെ ഭര്‍തൃമാതാവു കൊണ്ടുവന്നത്.
ഉച്ചത്തില്‍ പാട്ടു വച്ചു ശേഷമാണു മന്ത്രവാദം നടത്തിയത്. പ്രാര്‍ഥിച്ചു സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിനു പിന്നാലെ കാലില്‍ പട്ടുകൊണ്ടു നീളത്തില്‍ കെട്ടി.
രാവിലെ 11ന് ആരംഭിച്ച പൂജ വൈകിട്ട് 9 വരെ നീണ്ടു. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റി, ഭസ്മം കഴിപ്പിച്ചു, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു.
പത്തുമണിക്കൂറോളം നീണ്ട ക്രൂര പൂജകള്‍ക്കിടെ ബോധം മറയുന്നതു വരെ മദ്യം കുടിപ്പിയ്ക്കുകയും ചെയ്തു. താന്‍ മദ്യപിച്ചെന്നും ബീഡി വലിച്ചെന്നും ഭര്‍തൃമാതാവും സഹോദരിയും പറഞ്ഞു.
തനിക്കു ബീഡി വലിച്ചതായി ഓര്‍മയില്ലെന്നും നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us