തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ നിരന്തര ഭീഷണിയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വിയ്യൂർ സ്വദേശി 42കാരനായ രതീഷ് ആണ് ആത്മഹത്യ ചെയ്തത്.
ഈ സ്ഥാപനത്തിൽ നിന്ന് സ്ഥിരമായി രതീഷിന് ഭീഷണി നേരിടേണ്ടി വന്നിരുന്നു. വീട്ടിലെത്തിയും ഫോണിലൂടെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു അതിനെതുടർന്ന് കുറച്ചു നാളുകളായി സമ്മർദ്ദത്തിലായിരുന്നെന്നും വീട്ടുകാർ പറഞ്ഞു.
ഈ സമ്മർദ്ദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത്തരം സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളുടെ പേരിൽ മുൻപും ഇതുപോലുള്ള പരാതിതൾ ഉണ്ടായിട്ടുണ്ട്.