ഇല്ലാത്ത അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്നു വളം വാങ്ങാന്‍ 6.5 ലക്ഷം രൂപ ചിലവിട്ടു. സാമ്പത്തിക തട്ടിപ്പു കേസില്‍ എറണാകുളത്തെ വിമത വൈദികനെ ഒന്നാം പ്രതിയാക്കി പോലീസ്. തട്ടിപ്പു നടത്താന്‍ മുൻപ് ആലഞ്ചേരി പിതാവിനെതിരെ ഉണ്ടാക്കിയതുപോലെ വ്യാജരേഖകൾ ചമ്മച്ചെന്നും എഫ്ഐആര്‍

കളവുകള്‍ പോയ മുതല്‍ തിരിച്ചു കിട്ടാന്‍ വിശ്വാസികള്‍ നേര്‍ച്ച നടത്തുന്ന കൊരട്ടിപ്പള്ളിയിലാണ് 6.5 ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കുന്നതായി കണ്ടെത്തിയത്. ഇതിനു നേതൃത്വം നല്‍കിയതാകേട്ടേ വിമതവിഭാഗം വൈദികനും. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
fr. jose edassery
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊരട്ടി: എറണാകുളം അങ്കമാലി അതിരൂപതിയിലെ പ്രമുഖ വിമത വൈദികനും പ്രശസ്തമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി മുന്‍ വികാരി ഫാ.ജോസ് ഇടശേരി സാമ്പത്തിക തട്ടിപ്പു കേസില്‍ ഒന്നാം പ്രതി.

Advertisment

കൊരട്ടിപ്പള്ളിയുടെ മാനേജ്‌മെന്റിലുള്ള കൊരട്ടി ദേവമാതാ ഹോസ്പിറ്റലിന്റെ വളപ്പില്‍ നില്‍ക്കുന്ന 35 തെങ്ങുകള്‍ക്കു വളം വാങ്ങാന്‍ വേണ്ടി കൊച്ചി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ആന്‍ഡ് റിസര്‍ച്ച് ഹോം എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ ഇന്‍വോയ്‌സ് നമ്പരുകളും ബില്ലുകളും വ്യാജമായി ഉണ്ടാക്കി പള്ളിയുടെ 6,59,950 രൂപ കവര്‍ന്ന കേസിലാണു വിമത വിഭാഗം വൈദികന്‍ പ്രതിയായിരിക്കുന്നത്.


വൈദികനൊപ്പം കൊരട്ടി സ്വദേശികളായ കാവാലക്കാട്ട് ബിന്റോയുടെ ഭാര്യ ശ്രുതി, കൊരട്ടി പള്ളി കൈകാരനായിരുന്ന തൈവളപ്പില്‍ നിജു ജോയി, ട്രസ്റ്റിയായിരുന്ന നാല്‍പ്പാട്ട് ജോഫി ആന്റണി, മാവേലിക്കര സ്വദേശി റാം വില്‍സണ്‍, എന്നിവരാണു മറ്റു പ്രതികള്‍. നാല്‍പ്പാട്ട് ജോസഫ് ജെയിംസ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് എഫ്.ഐ.ആര്‍. ഇട്ടിരിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപതിയിലെ പ്രശസ്തവും സമ്പന്നവുമായ പള്ളികളിലൊന്നാണു കൊരട്ടിപ്പള്ളി. കൊരട്ടി പള്ളിയിലെ കൊരട്ടി മുത്തി ഏറെ പ്രസിദ്ധമാണ്.

കളവുകള്‍ പോയ മുതല്‍ തിരിച്ചു കിട്ടാന്‍ വിശ്വാസികള്‍ നേര്‍ച്ച നടത്തുന്ന കൊരട്ടിപ്പള്ളിയിലാണ് 6.5 ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കുന്നതായി കണ്ടെത്തിയത്. ഇതിനു നേതൃത്വം നല്‍കിയതാകേട്ടേ വിമതവിഭാഗം വൈദികനും. 

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകരാമുള്ള അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ആന്‍ഡ് റിസര്‍ച്ച് ഹോം എന്ന സ്ഥാപനത്തില്‍ നിന്നാണു വളം വാങ്ങാന്‍ ഫാ.ജോസ് ഇടശേരിയുടെ നേതൃത്വത്തില്‍ തീരുമാനിക്കുന്നത്.


പിന്നീട് പള്ളി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതു തീരുമാനിക്കാതെ പണം ചിലവഴിക്കുകയായിരുന്നു. ഈ കാര്‍ഷിക സ്‌കീം പരിമിത കാലത്തേക്കു മാത്രമാണുള്ളതെന്നും എത്രയും വേഗം പദ്ധതി തുടങ്ങാനും ലക്ഷ്യമിട്ടായിരുന്നു തുക കൈമാറിയതെന്നാണു വൈദികന്‍ പിന്നീട് പറഞ്ഞത്.


ഇതിനായി ഹാജരാക്കിയ രേഖകളും ബില്ലുകളുമെല്ലാം വ്യാജമാണെന്നു പിന്നീട് കണ്ടെത്തുകയായിരുന്നു. 2023-24 കാലയളവിലാണു തട്ടിപ്പു നടന്നത്.

കേസിലെ അഞ്ചാം പ്രതി റാം വില്‍സണ്‍ അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി ചീഫ് മാനേജര്‍ എന്നു പറഞ്ഞാണ് ഇടപാടുകള്‍ നടന്നത്. ഇയാളുടെ പേര് ഷാജി തോമസ് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

മൂന്നാം പ്രതിയും കൊരട്ടി പള്ളി കൈകാരനായിരുന്ന നിജു ജോയ് പ്രതി നല്‍കിയ മേല്‍വിലാസത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ പ്രതിയുടെ പേര് ഷാജി തോമസ് എന്നല്ല എന്നും റോബിന്‍ എന്നാണെന്നും ഇയാള്‍ പലതരത്തിലുള്ള വഞ്ചനകള്‍ നടത്തി ആറുമാസക്കാലം ജയിലില്‍ കിടന്ന ആളാണെന്നും ബാങ്ക് അക്കൗണ്ടിലെ പേര് റാം വില്‍സണ്‍ എന്നാണെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു.


തട്ടിപ്പു പുറത്തായതോടെ വിശ്വാസികള്‍ പാരീഷ് കൗണ്‍സിലും സെന്‍ട്രല്‍ കമ്മറ്റിയും സംയുക്തമായി ചേര്‍ന്നു ഫാ.ജോസ് ഇടശേരിയെ പള്ളിയില്‍ ഇനി പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം എടുത്തിരുന്നു.


ഇതിനിടെ താന്‍ കബളിപ്പിക്കപ്പെട്ടതാണെന്നും പോലീസ് തന്റെ പരാതിയില്‍ നടപടി എടുക്കുന്നില്ലെന്നും കാട്ടി ഫാ.ജോസ് ഇടശേരി ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌റ്റേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി ഡിസംബര്‍ 28 നു മുമ്പു കൊരട്ടി പോലീസിനോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.