/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
തൃശൂർ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നുപേരെ വരന്തരപ്പിള്ളി പെലീസ് അറസ്റ്റ് ചെയ്തു.
തെക്കെ നന്തിപുലം സ്വദേശി മൂലേക്കാട്ടിൽ വീട്ടിൽ അഭിലാഷ് (23), സഹോദരൻ അഖിലേഷ് (26), ചെങ്ങാലൂർ കുണ്ടുകടവ് സ്വദേശി പാറമേക്കാടൻ വീട്ടിൽ രമേഷ് (46) എന്നിവരാണ് അറസ്റ്റിലായത്.
അഭിലാഷും അഖിലേഷും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. നന്തിപുലം ഇടലപ്പിള്ളി ക്ഷേത്ര പരിസരത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ. സി.ജി. മനോജിനെയും പൊലീസുകാരെയും തട്ടിമാറ്റി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് നന്തിപുലത്തുനിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ് പിടിയിലായ രമേഷ്.
അഭിലാഷിന് വരന്തരപ്പിള്ളി സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, ഒരു പോക്‌സോ കേസും നിലവിലുണ്ട്. അഖിലേഷ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ വധശ്രമക്കേസിലെ പ്രതിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us