/sathyam/media/media_files/2026/01/14/kalolsavam-tcr-2026-01-14-17-31-23.jpg)
ത്യശൂർ: മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പി ക്കുന്ന വർഗീയ, വിഘടനവാദികളെ ചൊറുക്കാൻ കഴിയുന്നത് കലകൾക്ക് മാത്രമാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. സിനിമയുടെ പേരിൽ പേരിൽ പോലും കലാപം നടക്കുന്നു അദ്ദേഹം ചൂണ്ടിക്കാ ട്ടി.ആനന്ദാനുഭവം സ്യഷ്ടി ക്കൽ മാത്രമല്ല കലയുടെ ധർ മമെന്നും പൊള്ളിക്കുന്ന ജീ വിതാനുഭവങ്ങളിലേക്ക് ഞെ ട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗ ത്തിൽ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/14/9dba8aa1-2b2f-4f24-89c9-2045983656ba-2026-01-14-17-31-52.jpg)
ഓരോ കാലത്തും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കു ണ്ടായ അനു ഭവങ്ങളും മുഖ്യമന്ത്രി പ്രസം ഗത്തിൽ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെ ടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാ കാരന്മാരെ മതത്തിൻ്റെ കണ്ണി ലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്ക്‌കരനും ക്രൈസ്‌തവ ഭക്തി ഗാന ങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്‌മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിട ങ്ങളിൽ ക്രിസ്‌മസ് അവധിയും എടുത്തു കളഞ്ഞു.
സിനിമ യിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്‌നമായി.
ഏത് മതത്തിൻ്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കു ന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മില ടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശ യങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമ ന്ത്രി പറഞ്ഞു.
കലയിലൂടെ മതനിരപേക്ഷ തയും, ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരാൻ കലോത്സവങ്ങൾ സ ഹായകരമായി മാപ്പിളപ്പാട്ടും, ഒപ്പനയും, കഥകളിയും മാർ ഗംകളിലും എല്ലാവരും പങ്കെടുക്കുന്ന കലയായിമാറികഴിഞ്ഞു. മതാധിഷ്‌ഠിതമായ കാലഘട്ടം പിറന്നതോടെ കുലകളുടെ സ്വഭാവം മാറി. ജാതിയും മതവും നോക്കി കലകൾ അവതരിപ്പിക്കുന്ന രീതി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. സർവംമാ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടാ യിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/14/images-2026-01-14-17-33-09.jpg)
രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷിബു കലോത്സവത്തിൻ്റെ കൊടി ഉയർത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയി ലെത്തി.
കലോത്സവത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളം നടന്നു. 250 ഇനങ്ങ ളിൽ പതിനയ്യായിരം കൗമാര പ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയി ലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം, വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കു ന്നത്..കലോത്സവം 18ന് സമാപിക്കും. സമാപനസമ്മേള നത്തിൽ നടൻ മോഹൻലാൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us