ആലപ്പുഴ: കുടുംബകലഹത്തെ തുടർന്ന് ഒന്നരവയസ്സുള്ള മകളോടൊപ്പം പിതാവ് ട്രെയിനിന് മുന്നിൽ ചാടി. ഇരുവരും മരിച്ചു. വഴിച്ചേരി വാർഡിൽ വൈക്കത്തുപറമ്പിൽ ഔസേഫ് ദേവസ്യ (അനീഷ് -38), മകൾ എഡ്ന എന്നിവരാണ് മരിച്ചത്.
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്കൂളിന് സമീപം വ്യാഴാഴ്ച രാത്രി 8.15ഓടെ എറണാകുളം - കായംകുളം പാസഞ്ചറിന് മുന്നിലേക്കാണ് ചാടിയത്.
മാളികമുക്കിൽ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ വീട്ടിൽ വന്നതാണ് അനീഷ്. കുടുംബകലഹത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.
മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: സ്നേഹ. മകൻ: ഏതൻ.