ജയിലിൽ കിടക്കുന്ന തടവുകാർ പുറത്തേക്ക് ഫോൺവിളിച്ച് ക്വട്ടേഷനും മയക്കുമരുന്ന് കടത്തുമെല്ലാം ആസൂത്രണം ചെയ്യുന്നു. തടയാനാവാതെ പോലീസും ജയിൽ വകുപ്പും. പുറത്തേക്കുള്ള വിളികൾ ബിഎസ്എൻഎൽ നമ്പറുകളിലേക്ക് മാത്രമാക്കി സർക്കുലർ ഇറക്കിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു. വിളികൾ ഡൈവേർട്ട് ചെയ്ത് മറ്റിടങ്ങളിലേക്ക് കണക്ട് ചെയ്യുന്നു. ക്വട്ടേഷനുകളുടെയും ലഹരി ഇടപാടുകളുടെയും പ്രഭവ കേന്ദ്രമോ ജയിലുകൾ

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നയാളുടെ മകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. ഇത് മൗലികാവകാശ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

New Update
phone uning in jail
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജയിലിൽ കിടക്കുന്ന തടവുകാർ അവിടെ കിടന്നുകൊണ്ട് പുറത്ത് ലഹരിക്കടത്തും ക്വട്ടേഷനുകളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് തടയാൻ ഫലപ്രദമായ സംവിധാനമെടുക്കാതെ സർക്കാർ.

Advertisment

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ നിന്ന് പുറത്ത് ക്വട്ടേഷൻ ആസൂത്രണം ചെയ്തത് വിവാദമായിരുന്നു. ജയിൽ നിന്നുള്ള ഫോൺ വിളി ഡൈവർട്ട് ചെയ്താണ് ക്വട്ടേഷനും മറ്റും നടപ്പാക്കാൻ ഇവർ ഉപയോഗിക്കുന്നത്.


ജയിലിനുള്ളിൽ നിന്നുള്ള ക്വട്ടേഷൻ തടയാൻ  തടവുകാർക്ക് ബി.എസ്.എൻ.എൽ കണക്ഷനുള്ള നമ്പറിൽ മാത്രമേ ജയിലിൽ നിന്ന് പുറത്തേയ്ക്ക് വിളിക്കാൻ സാധിക്കൂ എന്ന നിയന്ത്രണം ജയിൽ വകുപ്പ് ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതി അത് സ്റ്റേ ചെയ്തു.

ബന്ധുക്കളുടെ കൈവശം ബി.എസ്.എൻ.എൽ കണക്‌ഷൻ ആണെങ്കിൽ മാത്രമേ ജയിൽപ്പുള്ളികളെ ഫോൺ ചെയ്യാൻ അനുവദിക്കൂ എന്ന നിർദ്ദേശമാണ് ഹൈക്കോടതി ‌സ്റ്റേ ചെയ്തത്.

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നയാളുടെ മകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ്. ഇത് മൗലികാവകാശ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.


തടവുകാർ മൂന്ന് രജിസ്‌ട്രേഡ് ഫോൺ നമ്പരുകളിലേക്ക് നിയന്ത്രിതമായി വിളിക്കാനാണ് അനുമതി നൽകുന്നത്. ഈ നമ്പരുകൾ ബി.എസ്.എൻ.എൽ കണക്‌ഷൻ ആയിരിക്കണമെന്നാണ് ജയിൽ വകുപ്പ് സർക്കുലർ ഇറക്കിയത്. ഈ ഫോണുകളിൽ കാൾ ഫോർവേഡിംഗ്, കാൾ ട്രാൻസ്ഫറിംഗ് സൗകര്യം ഉണ്ടാകരുതെന്നും നിർദ്ദേശിച്ചിരുന്നു.


ജയിലിൽ കിടക്കുന്നവർ പുറത്ത് ക്വട്ടേഷനുകളും ലഹരിക്കടത്തും സ്വർണക്കടത്തും ആസൂത്രണം ചെയ്യുന്നത് തടയാൻ ജയിൽ വകുപ്പിനോ പോലീസിനോ കഴിയുന്നില്ല.

ഈ കഴിവുകേട് മറയ്ക്കാനാണ് തടവുകാർ തങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരെ ബന്ധപ്പെടണമെങ്കിൽ അവർക്ക് ബി.എസ്.എൻ.എൽ കണക്ഷൻ ഉണ്ടായിരിക്കണ‌മെന്ന സർക്കുലർ ജയിൽ വകുപ്പ് പുറത്തിറക്കിയത്.  

മറ്റ് കണക്ഷനിലുള്ള നമ്പരിലേയ്ക്ക് ജയിലിൽ നിന്ന് വിളിക്കാൻ സാധിക്കില്ല. മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഈ സർക്കുലർ പ്രാബല്യത്തിൽ വരണമെന്നായിരുന്നു നിർദ്ദേശം.


ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളൊ ഉൾപ്പെടുന്ന മൂന്ന് പേരെ മാത്രമേ തടവുകാർക്ക് വിളിക്കാൻ കഴിയൂ. ഇതിനായി ഈ നമ്പരുകൾ ചേർത്ത സ്മാർട് കാർഡ് തടവുകാർക്ക് നൽകിയിട്ടുണ്ട്. ഈ നമ്പരുകൾ പരിശോധിച്ച് ജയിൽ അധികൃതർ ആണ് ഇത് രജിസ്റ്റർ ചെയ്തു നൽകുന്നത്.


സ്മാർട്ട് കാർഡ് വഴി ഒരു മാസം 450 രൂപയ്ക്ക് വിളിക്കാൻ സാധിക്കും. അലൻ എന്ന കമ്പനിയാണ് ജയിൽ വകുപ്പിന്റെ ടെലിഫോൺ സേവനങ്ങൾ കൈകാര്യം ചെയ്യുന്നത്.

ചില തടവുകാർ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിച്ച് അത് വഴി കോൺഫെറൻസ് കോളിലാക്കി മറ്റ് നമ്പരിലേയ്ക്ക് വിളിക്കുന്നുണ്ട്. ജയിലിൽ കിടന്ന് പല കുറ്റകൃത്യം ഇത് വഴി ഏകോപിക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ബി.എസ്.എൻ.എല്ലിലേക്ക് മാത്രമായി വിളികൾ ചുരുക്കിയതെന്ന് ജയിൽ വകുപ്പ് പറയുന്നു.

മൂന്ന് സെൻട്രൽ ജയിലുകളിലും തടവുകാർക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട്.


2021 ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഔദ്യോഗിക ഫോൺ വിളി ഉപയോഗിച്ച് ഹഷീഷ് ഓയിൽ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തുകയും പ്രതി ജയിലിൽ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഈ പരിഷ്കാരം മുൻപ് കൊണ്ടു വന്നത്.


എന്നാൽ മറ്റിടങ്ങളിൽ റെക്കോർഡിംഗിന് സംവിധാനമില്ല. അതുകൊണ്ടാണ് മുഴുവൻ ജയിലിലും ഈ സംവിധാനം കൊണ്ടുവരുന്നത്.

Advertisment