തിരുവനന്തപുരം: മയക്കുമരുന്ന് വിപണനത്തിനും സംഭരണത്തിനുമെതിരേ കഴിഞ്ഞ 8 ദിവസം പൊലീസ് നടത്തിയ ഓപ്പറേഷനുകളിൽ മയക്കുമരുന്നുകളടക്കം പിടികൂടി.
ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന. 2762 കേസുകളിലായി 2854പേരെ അറസ്റ്റ് ചെയ്തു. 153.56 കിലോ കഞ്ചാവ്, 1.312 കിലോ എം.ഡി.എം.എ, 18.15 ഗ്രാം ഹാഷിഷ് ഓയിൽ, 1.855 ഗ്രാം ബ്രൗൺ ഷുഗർ, 13.06 ഗ്രാം ഹെറോയിൻ എന്നിവ പിടികൂടി.
ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് തലവനായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
മയക്കുമരുന്ന് സൂക്ഷിക്കുന്ന സ്ഥലങ്ങളിലായിരുന്നു റേഞ്ചുകളിലെ എൻ.ഡി.പി.എസ് കോ-ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്നുള്ള പരിശോധന.
ഓപ്പേറേഷന്റെ ഭാഗമായി, സ്ഥിരമായി മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിയിരുന്നു. മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചിട്ടുള്ളവരുടെയും പട്ടികയുണ്ടാക്കി നിരീക്ഷിച്ചു.
മാരക മയക്കുമരുന്നായ എംഡിഎംഎ ഒന്നര കിലോയോളം പിടികൂടിയപ്പോൾ ഇതിൽ 594.72 ഗ്രാമും മലപ്പുറം ജില്ലയിൽ നിന്നാണ് പിടികൂടിയത്. അവിടെ ലഹരി കേസുകളും ഉയർന്നിട്ടുണ്ട്. 213 കേസുകളിലായി 225 പേരെയാണ് പിടികൂടിയത്.
/sathyam/media/media_files/2025/03/01/z6Vnf2csCGbVkqdkhfCT.jpg)
/sathyam/media/media_files/2025/03/01/F0j0V4vIZKPPTMAkRqOk.jpg)
തിരുവനന്തപുരം ജില്ലയിൽ 403 കേസുകളിലായി 416 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ 152 കേസുകളിലായി 153 പേരും റൂറലിൽ 251 കേസുകളിലായി 263 പേരും പിടിയിലായി.10 കിലോയോളം കഞ്ചാവും പിടികൂടി.
പത്തനംതിട്ടയും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളിൽ നിന്ന് ചെറിയ അളവിലെങ്കിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്. കൊച്ചിയിൽ പിടികൂടിയ മയക്കു മരുന്നിന്റെ അളവ് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ്.
അവിടെ 60.13 ഗ്രാം എംഡിഎംഎ മാത്രമാണ് പിടികൂടിയത്. മയക്കുമരുന്നിനെതിരായ നടപടികൾ ശക്തമാക്കുമെന്നും ലഹരിമരുന്നിടപാടുകൾ നടത്തുന്നവരെ നിരന്തരം നിരീക്ഷണത്തിലാക്കുമെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.