അടിച്ചു കേറിവാ. മുഖ്യമന്ത്രിയുടെ നവകേരള നയരേഖയ്ക്ക് പാർട്ടിയിൽ പൂർണ്ണ പിന്തുണ. പൊതുചർച്ചയിൽ ഒരു പ്രതിനിധിയും എതിർപ്പറിയിച്ചില്ല. ഉയർന്നത് ചില ആശങ്കൾ. സാമ്പത്തിക ഞെരുക്കത്തെ മറികടക്കാൻ സിപിഎമ്മിന്റെ തന്ത്രമെന്നും സൂചന. ബാലഗോപാലിന്റെ പ്ലാൻ-ബി ക്ക് രേഖയിലൂടെ നൽകിയത് പാർട്ടി അംഗീകാരം

ഏഴരമണിക്കൂർ നീണ്ട ചർച്ചയിൽ 12 വനിതാ പ്രതിനിധികൾ ഉൾപ്പെടെ 47 പേർ സംസാരിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തൽ അവതരിപ്പിച്ച രേഖയെ ആരുമെതിർത്തില്ല.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kn balagopal pinarai vijayan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെയും നയങ്ങളെയും പൊളിച്ചെഴുതുന്ന നവകേരള നയരേഖയ്ക്ക് പാർട്ടിയിൽ പൂർണ്ണ പിന്തുണ.

Advertisment

ഏഴരമണിക്കൂർ നീണ്ട ചർച്ചയിൽ 12 വനിതാ പ്രതിനിധികൾ ഉൾപ്പെടെ 47 പേർ സംസാരിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തൽ അവതരിപ്പിച്ച രേഖയെ ആരുമെതിർത്തില്ല.

1990കളിൽ കോൺഗ്രസ് കൊണ്ടുവന്ന നവ ഉദാരവൽക്കരണത്തെ അംഗീകരിക്കുന്ന തത്വത്തിൽ അംഗീകരിക്കുന്ന രേഖയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പൊതുമേഖലയിലുള്ള സ്വകാര്യ പങ്കാളിത്തവും വിവിധ മേഖലകളിൽ സ്വകാര്യ മൂലധനനിക്ഷേപം ആകർഷിക്കലുമാണ് രേഖയുടെ കാതൽ. 

കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച സംസ്ഥാന വിഹിതം പുന:സ്ഥാപിച്ചില്ലെങ്കിൽ പ്ലാൻ-ബി കയ്യിലുണ്ടെന്ന് ധനമന്ത്രി ബാലഗോപാൽ ബജറ്റിന് മുമ്പ് വ്യക്തമാക്കിയിരുന്നു.


അധിക വിഭവസമാഹരണവും സ്വകാര്യവത്ക്കരണവും ക്യാബിനറ്റ് അംഗീകരിച്ച് നടപ്പാക്കിയാൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനമുയരുന്ന അവസ്ഥ വരുമായിരുന്നു. എന്നാൽ അതിനെ മറികടക്കാൻ പാർട്ടയെ കൊണ്ട് തന്നെ രേഖ അംഗീകരിപ്പിക്കുകയെന്ന തന്ത്രമാണ് ഇതിലൂടെ നടപ്പായത്.


സാമ്പത്തിക ഞെരുക്കത്തിൽ അധിക വിഭവസമാഹരണമില്ലെങ്കിൽ സർക്കാരിന് പിടിച്ച് നിൽക്കാനാവാത്ത അവസ്ഥയുണ്ടാവുമായിരുന്നു. നിലവിൽ രേഖ ഏതാണ്ട് പാർട്ടി അംഗീകരിച്ചതോടെ ഇനി ബാലഗോപാലിന് പ്ലാൻ - ബി ധൈര്യമായി നടപ്പാക്കാനാവും. 

നയരേഖയിൽ സി.പി.എം സമ്മേളന പ്രതിനിധികളിൽ ചിലർ സംശയങ്ങൾ മാത്രമാണ് ഉന്നയിച്ചത്. സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന അഭിപ്രായം ഉയർന്നു. പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നും കോഴിക്കോട്ടെ പ്രതിനിധികൾ വ്യക്തമാക്കി.


അവ്യക്തതകൾ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം എന്നും അഭിപ്രായമുയർന്നു. പാർട്ടി ലൈനിന് ചേർന്നതാണോ എന്ന് സംശയമുണ്ടെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ പൊതുചർച്ചയിൽ പറഞ്ഞു.


kt kunjikannan

നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിൽ ജാഗ്രത വേണമെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. അവസാന ഭാഗത്താണ് കുഞ്ഞിക്കൺ പോലും ഒരു വരിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 

കാര്യമായ വിമർശനമില്ലാത്തത് കൊണ്ട് തന്നെ നയരേഖ നടപ്പാക്കി കാലങ്ങളായി സി.പി.എം കൊണ്ട് നടന്ന പ്രത്യയശാസ്ത്ര ബാധ്യത ഇറക്കവെയ്ക്കുമെന്നത് ഉറപ്പാണ്.

Advertisment