ലഹരി നുരയുന്ന ക്യാമ്പസുകളും എസ്എഫ്ഐ അതിക്രമങ്ങളും. വയനാട് പൂക്കോട് സർവ്വകലാശാലയിൽ സിദ്ധാർത്ഥനും കോട്ടയം നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളും നേരിട്ടത് അതിക്രൂരമായ റാഗിംഗ്. പിന്നിൽ ലഹരി ഉപയോഗമെന്നും സംശയം. തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജിലും മർദ്ദനമുറകൾ പുറത്തെടുത്ത് എസ്എഫ്ഐ. നിലവിൽ കളമശ്ശേരിയിലും പ്രതിക്കൂട്ടിൽ ഇതേ സംഘടന. പ്രതികളെ രക്ഷിക്കാൻ ക്യാപ്‌സൂളുകളുമായി നേതൃത്വവും

വിദ്യാർത്ഥികളിൽ രാഷ്ട്രീയ അവബോധവും സഹജീവി സ്‌നേഹവും സംഘടനാ പാടവവും നിറയ്‌ക്കേണ്ട വിദ്യാർത്ഥി സംഘടനകൾ അവരുടെ അന്തകരായി മാറുന്നതും കേരളം ഇപ്പോൾ കാണുകയാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ragging
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സാമൂഹ്യബോധവും അർപ്പണമനോഭാവവും അധ്വാനിക്കാൻ മനസുമുള്ള അടുത്ത തലമുറയെ വാർത്തെടുക്കേണ്ട കേരളത്തിലെ ക്യാമ്പസുകളിൽ നിന്നും മിക്കവാറും ഞെട്ടിപ്പക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Advertisment

സഹപാഠികൾക്കെതിരായ ക്രൂര മർദ്ദനങ്ങളും റാഗിംഗുകളുമടക്കം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് മിക്കയിടത്തും അരങ്ങേറുന്നത്. പലയിടത്തും ലഹരി ഉപയോഗം സംശയിക്കപ്പെടുമ്പോൾ അതൊന്നും അന്വേഷണവിധേയമാകാറില്ല.

വിദ്യാർത്ഥികളിൽ രാഷ്ട്രീയ അവബോധവും സഹജീവി സ്‌നേഹവും സംഘടനാ പാടവവും നിറയ്‌ക്കേണ്ട വിദ്യാർത്ഥി സംഘടനകൾ അവരുടെ അന്തകരായി മാറുന്നതും കേരളം ഇപ്പോൾ കാണുകയാണ്.


സർഗാത്മകമാകേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാവുമ്പോൾ ഭൂരിഭാഗം അവസരങ്ങളിലും മിക്കയിടത്തും എസ്.എഫ്.ഐ പ്രതിക്കൂട്ടിലാവുന്നത് അവരുടെ നേതൃത്വം ഗൗരവമായി വിലയിരുത്തേണ്ട കാലമാണ്.


ക്രൂരമായ റാഗിംഗും സിദ്ധാർത്ഥന്റെ മരണവും

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ റാഗിങ് ക്രൂരതയ്ക്ക് ഇരയായി ജെ.എസ്.സിദ്ധാർഥൻ എന്ന വിദ്യാർത്ഥി മരിച്ചിട്ട് ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യത്തിന് ഇരയായ സിദ്ധാർഥൻ മർദനം സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നു.

JS Sidharthan death CBI to take accused into custody

കേസിൽ പ്രതികളായ വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ സജീവപ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു. ഫെബ്രുവരി 15ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരികെ ക്യാംപസിലേക്ക് വിളിച്ചു വരുത്തിയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്.


16ന് രാവിലെ ക്യാമ്പസിൽ എത്തിയതു മുതൽ സിദ്ധാർഥൻ തുടർച്ചയായി മർദനമേൽക്കുകയായിരുന്നുവെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ക്യാംപസിൻറെയും ഹോസ്റ്റലിന്റെയും പല ഭാഗത്തും കൊണ്ടുപോയി മർദിച്ചു, അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിദ്ധാർഥനെ മറ്റു വിദ്യാർഥികൾ നോക്കി നിൽക്കെ പരസ്യ വിചാരണ ചെയ്തു.


തൊട്ടു പിന്നാലെയാണ് പീഡനം സഹിക്കാൻ കഴിയാതെ സിദ്ധാർത്ഥൻ ജീവനൊടുക്കിയത്. ഹോസ്റ്റലിനുള്ളിൽ മൃഗീയമായ പീഡനത്തിന് സിദ്ധാർഥൻ ഇരയായെന്ന് തെളിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു വാർഡനും ഡീനുമെല്ലാം.

കോളേജ് ഹോസ്റ്റലിൽ സിദ്ധാർത്ഥനെ മർദ്ദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നവരായിരുന്നോ എന്ന് കണ്ടെത്താൻ പൊലീസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കോളേജ് അധികൃതരും ഇത്തരമൊരു സാധ്യതയെപ്പറ്റി ഒരു ആഭ്യന്തര അന്വേഷണത്തിന് തയ്യാറായതുമില്ല. 

വിഷയത്തിൽ 12 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാർഥൻറെ കുടുംബം ഇന്നും കോടതി കയറി ഇറങ്ങുകയാണ്. എസ്.എഫ്.ഐ പ്രവർത്തകരായ 17 പ്രതികളെ സംരക്ഷിക്കാൻ ലോക്കൽ പൊലീസ് ആദ്യഘട്ടത്തിൽ പരമാവധി ശ്രമിച്ചു. പരാതിയും പ്രതിഷേധവും ഉയർന്നതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളെല്ലാം പുറത്തുവന്നത്. 


നിലവിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് ഇറക്കിയിട്ടുണ്ട്. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. എന്നാൽ ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല. 


നഴ്‌സിംഗ് കോളേജിലെ ക്രൂരകൃത്യങ്ങൾ

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾ നേരിട്ടത് തങ്ങളുടെ സീനയേഴ്‌സായ എസ്.എഫ്.ഐക്കാരൽ നിന്നും നേരിട്ടത് അതിക്രൂരമായ റാഗിംഗാണെന്ന കാര്യം ഇക്കഴിഞ്ഞ ഡസംബറിലാണ് പുറത്തുവന്നത്. ഇവടെ ലഹരി ഉപയോഗിക്കാൻ പണപ്പിരിവ് നടത്തിയെന്നത് പകൽ പോലെ വ്യക്തമായിരുന്നു.

മൂന്നാംവർഷ ജനറൽ നഴ്സിങ് വിദ്യാർഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർഥികളെ  മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാ ക്കിയത്. വിദ്യാർഥികളെ നഗ്‌നരാക്കി ഡിവൈഡർ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോൾ വായിൽ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തതായാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.  ഇതിന്റെ ദൃശ്യങ്ങളും പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു.

nursing college ragging kottayam

നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിംഗ് കേസിൽ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 


ഒന്നാംവർഷ ജനറൽ നഴ്സിങ് ക്ലാസിൽ ഉണ്ടായിരുന്ന ആറ് ആൺകുട്ടികളെ 2024 നവംബറിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ചതുമുതൽ റാഗിംഗന് ഇരയാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. നവംബർ 16ന് പ്രതികൾ ഒന്നാംവർഷ വിദ്യാർഥിയിൽനിന്ന് 300 രൂപ ഗൂഗിൾ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.


ഇതിനുശേഷം ഒന്നാംവർഷവിദ്യാർഥികൾ ഹോസ്റ്റൽ മുറിയിൽ ഇരിക്കുന്നതിനിടെ പ്രതികൾ ഇവിടേക്കെത്തുകയും 'സീനിയേഴ്സിനെ ബഹുമാനമില്ല' എന്നുപറഞ്ഞ് വിദ്യാർഥികളിലൊരാളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 
 
ഡിസംബർ 13നാണ് ഒന്നാംവർഷ വിദ്യാർഥിക്ക് പ്രതികളിൽനിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. അന്നേദിവസം അർധരാത്രി പ്രതികൾ ഒന്നാംവർഷ വിദ്യാർഥിയുടെ മുറിയിലെത്തി കൈയും കാലും തോർത്തുകൊണ്ട് കെട്ടിയിട്ടു.

തുടർന്ന് ദേഹം മുഴുവൻ ലോഷൻ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവർഷ വിദ്യാർഥിയോട് മൊബൈലിൽ പകർത്താൻ ആവശ്യപ്പെട്ടു. 


പ്രതികൾ പരാതിക്കാരിൽനിന്ന് സ്ഥിരമായി പണം പിരിച്ചിരുന്നു. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്തുനിർത്തിയ ശേഷമാണ് കവിളിലടക്കം ക്രൂരമായി മർദിച്ചതെന്നും പോലീസ് പറയുന്നു.


ഒന്നാംവർഷ വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡംബൽ കെട്ടിത്തൂക്കിയും പ്രതികൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികൾ ജൂനിയർ വിദ്യാർഥികളിൽനിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. 

നിലവിൽ ഒന്നാംവർഷ ജനറൽ നഴ്സിങ് വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 5 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കാൻ  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഡോ.തോമസ് മാത്യു ആറ് ദിവസം മുമ്പ് ഉത്തരവിട്ടിട്ടുണ്ട്.

രണ്ടാംവർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, മൂന്നാംവർഷ വിദ്യാർഥികളായ കെ.പി.രാഹുൽരാജ്, റിജിൽജിത്, എൻ.വി.വിവേക് എന്നിവരുടെ പ്രവേശനമാണു റദ്ദാക്കിയത്. ഇവർ ഇനി കോളജ് ക്യാംപസിൽ പ്രവേശിക്കാൻ പാടില്ല. പഠനാനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ ഉടൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


രോഗീപരിചരണ മേഖലയിൽ ഇത്തരം ക്രൂരമനസ്സുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കരുത്. അതിനാൽ നഴ്‌സിങ് മേഖലയിലെ മറ്റുകോഴ്‌സുകളിലും പ്രതികളുടെ പ്രവേശനം തടയുന്നതിനു നടപടി സ്വീകരിക്കണമെന്നു കേരള നഴ്‌സിങ് കൗൺസിലിനോടു ശുപാർശ ചെയ്തു. ഡിഎംഇയുടെ നിർദേശപ്രകാരം നാലംഗസമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണു നടപടി.


നിലയ്ക്കാത്ത പീഡന മുറകളുമായി യൂണിവേഴ്‌സിറ്റി കോളേജ്

തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജിലാണ് എസ്.എഫ്.ഐയുടെ നിലയ്ക്കാത്ത പീഡനമുറകളുള്ളത്. കോളേജിന്റെ ഹോസ്റ്റലിൽ ലഹരി ഉപയോഗം സർവ്വസാധാരണമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ വിവരമുള്ളത്.


കുപ്രസിദ്ധമായ ഇടിമുറി സ്ഥിതി ചെയ്യുന്ന കേരളത്തിലെ കലാലയത്തിൽ രാഷ്ട്രീയ വിരോധമുള്ളവരെയും തങ്ങളുടെ നേതൃത്വം അംഗീകരിക്കാത്ത പാർട്ടി അനുഭാവികളായ എസ്.എഫ്.ഐക്കാരെയും അവിടുത്തെ നേതൃത്വം ഭീകര മർദ്ദനമുറകൾക്കിരയാക്കുന്നുണ്ട്. 


രക്തം ഉറഞ്ഞു പോകുന്ന തരത്തിലുള്ള പീഡനങ്ങൾ നിരന്തരമായി ആവർത്തിച്ചിട്ടും പൊലീസും നിയമസംവിധാനവും ഇതിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല. ഇങ്ങനെ പീഡിപ്പിക്കാൻ നേതൃത്വം നൽകുന്നവരിൽ ലഹരി ഉപയോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അധ്യാപകരെ പോലും അഗഗീകരിക്കാതെ സ്വന്തമായൊരു നിയമസംഹിതയാണ് പീഡനവീരൻമാർ കോളേജിൽ ഉണ്ടാക്കിവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിൽ ഭിന്ന ശേഷിക്കാരനായ വിദ്യാർത്ഥിയെ അതിക്രൂരവും മൃഗീയവുമായി എസ്.എഫ്.ഐക്കാർ മർദ്ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിനായിരുന്നു ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കുനേരെ ആക്രമണമുണ്ടായത്.

university college tourcher


പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെയാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനെയും വളഞ്ഞിട്ട് തല്ലിയിരുന്നു. അനസിന്റെ സ്വാധീന കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു.


കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദനമെന്നാണ് അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഇടത്തേക്കാലിന് സ്വാധീനം കുറവുള്ള, നടക്കുമ്പോൾ മുടന്തുള്ള വിദ്യാർഥിയാണ് അനസ്. നാട്ടിൽ ഡി.വൈ.എഫ്.ഐ യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്.

കാലിന് സ്വാധീനക്കുറവുള്ള അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റ് ജോലികൾക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നൽകുകയും വേണം. ഇതിൽനിന്ന് ഒഴിഞ്ഞു മാറിയതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം തുടങ്ങിയത്. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നീ എസ്എഫ്ഐ യൂണിറ്റ് ഭാരാവാഹികൾ ഉൾപ്പെടെയുളള നാലുപേർക്കെതിരെ കേസെടുത്തെങ്കിലും ഇത് എങ്ങുമെത്തിയില്ല.

Advertisment